ദുബൈ: വാഹനയാത്രക്കാരുടെയും കാൽനടക്കാരുടെയും സുരക്ഷ ഉറപ്പുവരുത്തുന്നതിനും റോഡ ് നിയമലംഘനങ്ങളുടെ വർധന തടയുന്നതിനുമായി കൂടുതൽ സംവിധാനങ്ങളുമായി ദുബൈ പൊലീ സ് ട്രാഫിക് വിഭാഗം. നൂതന സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തി നിർമിച്ച ഏറ്റവും പുതിയ കാമറകളും റഡാറുകളും റോഡുകളിൽ സ്ഥാപിക്കാനൊരുങ്ങുകയാണ് ട്രാഫിക് പൊലീസ്. ദുബൈ റോഡുകളിൽ കൂടുതൽ കാമറകൾ നിലവിൽവരുന്നതോടെ റോഡ് സുരക്ഷ ഉറപ്പുവരുത്താനും വർധിക്കുന്ന നിയമലംഘനങ്ങൾക്ക് അറുതിവരുത്താനും കഴിയുമെന്ന പ്രതീക്ഷയാണ് ട്രാഫിക് വിഭാഗം അധികൃതർ പങ്കുവെക്കുന്നത്.
യാത്രക്കാരുടെയും കാൽനടക്കാരുടെയും സുരക്ഷയാണ് പ്രധാനം. ഇതിനായി റോഡ് സുരക്ഷാസംവിധാനങ്ങൾ കുറ്റമറ്റതായിരിക്കേണ്ടതുണ്ട്. അതിനാലാണ് ഏറ്റവും ആധുനിക ഉപകരണങ്ങൾ സ്ഥാപിക്കുന്നതെന്ന് ട്രാഫിക് വിഭാഗം ഡയറക്ടർ ജനറൽ ബ്രിഗേഡിയർ സൈഫ് മുഹൈർ അൽ മസ്റൂഇ ചൂണ്ടിക്കാട്ടി. ദുബൈ പൊലീസ് നടത്തുന്ന ട്രാഫിക് ബോധവത്കരണ പരിപാടികളിലും പ്രചാരണ കാമ്പയിനുകളിലും കൂടുതൽ ജനപങ്കാളിത്തം ആവശ്യമാണെന്നും സുരക്ഷിത ഡ്രൈവിങ് പ്രോത്സാഹിപ്പിക്കുന്നതിെൻറ ഭാഗമായാണ് പിഴത്തുകയിൽ ഇളവ് അനുവദിക്കുന്ന പദ്ധതികളുൾപ്പെടെ നടപ്പാക്കിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.