അജ്മാന്: തീപിടിത്തത്തില്‍നിന്ന് അയൽവാസികൾക്ക് രക്ഷകനായ ഒമ്പ താം ക്ലാസ് വിദ്യാർഥിക്ക് അജ്മാന് സിവില്‍ ഡിഫന്‍സിെൻറ ആദരം. സ്വദേശി ബ ാലന്‍ ഇബ്രാഹിം അബ്ദുൽ ഹക്കീം ബിൻ മഖ്സൂമാണ് അജ്മാന് ജറഫ് രണ്ടിലെ കുടുംബത്തിന് തുണയായത്. കഴിഞ്ഞ രാത്രി പത്തോടെ വീടിനടുത്ത് നില്‍ക്കുകയായിരുന്ന ബാലന് എന്തോ കരിഞ്ഞ മണം തോന്നി നോക്കുേമ്പാഴാണ് അടുത്ത വീട്ടില്‍നിന്ന് പുക ഉയരുന്നത് കണ്ടത്. ഉടനടി ആ വീട്ടിലേക്ക് ചാടിക്കടന്ന് വീട്ടുവേലക്കാരിയെ വിവരം ധരിപ്പിച്ച ഇബ്രാഹിം അവരുടെ ഫോണ്‍ എടുത്ത് അജ്മാന് സിവില്‍ ഡിഫസിെൻറ എമർജൻസി നമ്പറില്‍ വിളിച്ചറിയിക്കുകയും ചെയ്തു. രണ്ടു മക്കളും മാതാപിതാക്കളുമടങ്ങുന്ന കുടുംബത്തെ വാതിലില്‍ തട്ടി വിളിച്ച് അപകട വിവരം ധരിപ്പിച്ച് പുറത്തിറക്കി. കാര്‍ അടക്കമുള്ള വിലപിടിപ്പുള്ള വസ്തുക്കള്‍ മാറ്റിവെക്കുന്നതിനും സഹായിച്ചു.
വൈദ്യുതി കണക്ഷൻ വിച്ഛേദിക്കുകയും അഗ്നിശമനസേനക്ക് എളുപ്പത്തിൽ അകത്തേക്ക് കടക്കാന്‍ വീടിെൻറ ഗേറ്റ് തുറന്നിടുകയും ചെയ്തത് അപകടത്തിെൻറ േതാത് കുറക്കാനും രക്ഷാപ്രവർത്തനം എളുപ്പമാക്കാനും സഹായിച്ചു. ഉടനെതന്നെ സംഭവ സ്ഥലത്തെത്തിയ സിവില്‍ ഡിഫന്‍സ് അധികൃതര്‍ തീയണക്കുകയും തുടര്‍നടപടികള്‍ സ്വീകരിക്കുകയും ചെയ്തു. വിദ്യാര്‍ഥിയുടെ ധീരമായ നടപടിയാണ് വലിയൊരു അപകടം ഒഴിവാക്കുന്നതിന് സഹായിച്ചതെന്ന് സിവില്‍ ഡിഫന്‍സ് മേധാവി അബ്ദുല്‍ അസീസ് അല്‍ ഷംസി അഭിപ്രായപ്പെട്ടു. സ്വന്തം ജീവന് പോലും നോക്കാതെ രക്ഷാപ്രവര്‍ത്തനത്തിന് മുന്നിട്ടിറങ്ങിയ ബാലെൻറ ധീരത സ്കൂളിലും പ്രശംസിക്കപ്പെട്ടു. തീപിടിത്തമടക്കമുള്ള അപകടങ്ങളില്‍ സ്വീകരിക്കേണ്ട മുൻകരുതലുകളെ കുറിച്ച് രാജ്യത്തെ മിക്ക സ്കൂളുകളിലും നല്കുന്ന അവബോധം നിരവധി അത്യാഹിതങ്ങളില്‍ രക്ഷാപ്രവർത്തനത്തിന് സഹായകരമായിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.