ദുബൈ: ബന്ധുക്കളോ സുഹൃത്തുക്കളോ അയച്ച പാഴ്സലുകളായി ഒരു റോബോട്ട് പടികയറി വന്നാൽ പേ ടിക്കേണ്ട. ദുബൈയില്‍ പാഴ്സലുകളുടെ വിതരണത്തിന് റോബോട്ടുകളെ ഏർപെടുത്തുന്നു. കൊറിയര്‍ വീട്ടിലെത്തിക്കുന്ന റോക്സോ എന്ന റോബോട്ടിനെ നിരത്തിലിറക്കാന്‍ ദുബൈ റോഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റിയും കൊറിയര്‍ കമ്പനിയായ ഫെഡെക്സ് എക്സ്പ്രസും ധാരണാപത്രം ഒപ്പിട്ടു. നിലവില്‍ അമേരിക്കയില്‍ മാത്രം സേവനം അനുഷ്ടിക്കുന്ന റോക്സോ വൈകാതെ ദുബൈയിലുമെത്തും. ഡ്രൈവറൊന്നും ആവശ്യമില്ലാതെ സ്വന്തം ചക്രത്തില്‍ സ്വയം നിയന്ത്രിച്ച് സഞ്ചരിക്കാന്‍ ശേഷിയുള്ള റോബോട്ടാണ് റോക്സോ.
അമേരിക്കക്ക് പുറത്ത് റോക്സോയെ നിരത്തിലിറക്കാന്‍ തെരഞ്ഞെടുത്ത ആദ്യത്തെ നഗരമാണ് ദുബൈ. ഇതിനായി ദുബൈ ആർ.ടി.എയും ഫെഡെക്സ് എക്സ്പ്രസും ധാരണാപത്രം ഒപ്പിട്ടു. ഫുട്പാത്തിലൂടെയും റോഡരികിലൂടെയും ആരുടെയും സഹായമില്ലാതെ റോക്സോ കടന്നുപോകും. ചെറിയ പടികള്‍ സ്വയം കയറിചെല്ലും, തടസങ്ങള്‍ ഇവെൻറ കാമറകള്‍ മുന്‍കൂട്ടികാണും, റോഡ് നിയമം പാലിക്കും, പ്രവര്‍ത്തനം പരിസ്ഥിതി സൗഹൃദമാണ്. അങ്ങനെ പ്രത്യേകതകള്‍ പലതുണ്ട്. അടിസ്ഥാനസൗകര്യങ്ങള്‍ യോജിച്ചതാണ് എന്നതാണ് റോക്സോയെ ദുബൈ നഗരത്തിലേക്ക് ആകര്‍ഷിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.