ദുബൈ: യു.എ.ഇ സന്ദർശനത്തിനെത്തിയ റഷ്യൻ പ്രസിഡൻറ് വ്ലാദിമിർ പുടിന് അബൂദബിയിൽ ഉജ്ജ്വല വരവേൽപ്. അബൂദബി കിരീടാവക ാശിയും യു.എ.ഇ സായുധസേന ഉപ സർവ സൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ പ്രസിഡൻഷ്യൽ വിമാനത്താവളത്തിൽ റഷ്യൻ പ്രസിഡൻറിനെ സ്വീകരിച്ചു. ഏറ്റവും പ്രതീക്ഷ നൽകുന്നതും അടുപ്പമുള്ളതുമായ രാജ്യമാണ് യു.എ.ഇയെന്ന് പുടിൻ അഭിപ്രായപ്പെട്ടു. ഗൾഫ് രാജ്യങ്ങളിൽ ഏറ്റവും വലിയ വ്യാപാര ബന്ധം യു.എ.ഇയുമായാണ് നടന്നത്. എന്നാൽ അതിലേറെ ചെയ്യണമെന്ന് ബോധ്യമുണ്ടെന്നും മുബാദല, റഷ്യൻ ഡയറക്ട് ഇൻവസ്റ്റ്മെൻറ് ഫണ്ട് എന്നിവ പ്രയോജനപ്പെടുത്തുന്നതു ചർച്ച ചെയ്തു വരുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
മേൽത്തരം ഇനത്തിൽപ്പെട്ട വലിപ്പമേറിയ ഗിർഫാൽക്കനാണ് പുടിൻ ശൈഖ് മുഹമ്മദിന് ഉപഹാരമായി നൽകിയത്. പ്രസിഡൻറിെൻറ സന്ദർശനത്തിനൊപ്പം യൂ.എ.ഇ റഷ്യ വാരാചരണവും അരങ്ങേറുന്നുണ്ട്. എമിറേറ്റ്സ് പാലസ് ഹോട്ടലിൽ റഷ്യൻ ബാലെയും കലാവിരുന്നുകളും സംഘടിപ്പിച്ചു. മൂവായിരത്തിലേറെ റഷ്യൻ കമ്പനികളാണ് യു.എ.ഇയിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത്. 12.5 ബില്യൻ ദിർഹമിെൻറ ഉഭയകക്ഷി വ്യാപാരമാണ് കഴിഞ്ഞ വർഷം നടന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.