ഷാര്‍ജ: ഖോര്ഫക്കാന് റോഡില്‍ വ്യാഴാഴ്ച രാവിലെയുണ്ടായ വാഹനാപകടത്തില്‍ 18കാരനായ സ്വദേശിയും 44കാരനായ പാകിസ്താൻ പൗരനും മരിച്ചതായി പൊലീസ് അറിയിച്ചു. സ്വദേശി യുവാവ് സംഭവസ്ഥലത്തും പാകിസ്താൻ സ്വദേശി ആശുപത്രിയില്‍ വെച്ചുമാണ് മരിച്ചത്. വാഹനത്തിെൻറ ബോഡി ഹൈഡ്രോളിക് കട്ടര്‍ ഉപയോഗിച്ച് അറുത്തുമാറ്റിയാണ് രണ്ടുപേരെയും പുറത്തെടുത്തത്.
അമിത വേഗവും മുന്നറിയിപ്പില്ലാത്ത മറിക്കടക്കലുമാണ് അപകടങ്ങള്‍ക്ക് കാരണമാകുന്നതെന്ന് പൊലീസ് പറഞ്ഞു. ഗതാഗത നിയമലംഘനങ്ങള്‍ കണ്ടെത്താന്‍ അത്യാധുനിക റഡാറുകള്‍ സ്ഥാപിച്ചിട്ടുള്ള റോഡാണ് ഗള്‍ഫിലെ ഏറ്റവും വലിയ തുരങ്കപാതയായ ഖോര്ഫക്കാന് റോഡ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.