ദുബൈ: ചൂടുകാലത്തിൽനിന്ന് തണുപ്പിലേക്കുള്ള മാറ്റത്തിന് മുന്നോടിയായി യു.എ.ഇയിൽ കനത്ത മഴ. ദുബൈ, അല്‍ഐന്‍, ഫുജൈറ എന്നിവിടങ്ങളിലാണ് ശക്തമായ മഴ ലഭിച്ചത്. ഏറ്റവും ഉയര്‍ന്ന താപനിലയായ 41.9 സെൻറിഗ്രേഡ് ബറക്കയില്‍ രേഖപ്പെടുത്തി. കുറഞ്ഞ താപനില 15 ഡിഗ്രി ജബല്‍ ജൈസിലും രേഖപ്പെടുത്തി. കാത്തുകാത്തിരുന്നെത്തിയ മഴയെ ആഹ്ലാദത്തോടെയാണ് നഗരവാസികൾ സ്വീകരിച്ചത്. പലരും മഴ ആസ്വദിക്കാൻ അപാർട്ട്മെൻറുകളും ഫ്ലാറ്റുകളും വിട്ടിറങ്ങി. വാഹനയാത്രക്കാരും മഴക്കൊപ്പമുള്ള ഡ്രൈവിങ് നന്നായി ആസ്വദിച്ചു.
20 മിനിറ്റോളം ചാറിപ്പെയ്ത മഴ ഇടക്ക് അൽപം ശക്തി കൂടി കനത്ത പെയ്ത്ത് തുടർന്നു. മഴ കുറച്ച് സമയം നിർത്താതെ പെയ്തതിനെ തുടർന്ന് പലയിടങ്ങളിലും നേരിയ വെള്ളക്കെട്ടുകളുണ്ടായി. ഇതുമാറ്റി നിർത്തിയാൽ മഴയിൽ മറ്റു അനിഷ്ട സംഭവങ്ങളൊന്നുമുണ്ടായില്ല. ചിലയിടങ്ങളിൽ മഴ കനത്തെങ്കിലും അപകടങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. പൊതുവിൽ അൽപം തണുപ്പുള്ള കാലാവസ്ഥയാണ് യു.എ.ഇയിൽ ഇപ്പോൾ അനുഭവപ്പെടുന്നത്. രാജ്യത്തിെൻറ വടക്കന്‍ എമിറേറ്റുകളുടെ കിഴക്കന്‍ മേഖലയില്‍ നേരേത്ത യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നു. ശക്തമായ കാറ്റിനും മഴക്കും സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നൽകിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.