ദുബൈ: സാംസ്കാരിക-കല പ്രതിഭകൾക്ക് യു.എ.ഇ ഭരണകൂടത്തിെൻറ പുതിയ സമ്മാനം. ലോകത്ത് ആദ്യമായി കല-സാംസ്കാരിക പ്രവർത്തകർക്ക് ദീർഘകാല വിസ അനുവദിക്കാൻ തീരുമാനിച്ചിരിക്കുന്നു ദുബൈ. യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം ദുബൈ കൾച്ചർ ആൻഡ് ആർട്ട് അതോറിറ്റി യോഗത്തിൽ അധ്യക്ഷത വഹിക്കവെയാണ് ഇൗ വിവരം പ്രഖ്യാപിച്ചത്. ദുബൈയെ ആഗോള സാംസ്കാരിക കേന്ദ്രമായി പരിവർത്തിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇൗ ഉദ്യമം. ലോകത്തിെൻറ പല കോണുകളിൽ നിന്നുള്ള കലാകാരന്മാക്കും എഴുത്തുകാർക്കും ചിത്രകാരന്മാർക്കുമെല്ലാം ദീർഘകാലം രാജ്യത്ത് താമസിച്ച് സാംസ്കാരിക പ്രവർത്തനങ്ങൾ നടത്താൻ ഇത് അവസരമൊരുക്കും.
കല-സാംസ്കാരിക പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട ആറായിരം കമ്പനികളും അഞ്ച് ക്രിയേറ്റിവ് കോംപ്ലക്സുകളും 20 മ്യൂസിയങ്ങളുമുള്ള നാട്ടിൽ ഇവയെ ഏകോപിപ്പിക്കുന്നതിന് പുതിയ ഒരു കാഴ്ചപ്പാട് വേണ്ടതുണ്ടെന്ന് ശൈഖ് മുഹമ്മദ് പറഞ്ഞു. യുവ തലമുറയുടെ കല, നൂതനാശയങ്ങൾ, ക്രിയാത്മക പ്രവർത്തനങ്ങൾ എന്നിവക്ക് കരുത്തു പകരാൻ വൈവിധ്യമാർന്ന പദ്ധതികൾക്കും രൂപം നൽകുന്നുണ്ട്. 1000 കല-സാംസ്കാരിക പ്രവർത്തനങ്ങൾ ഉൾക്കൊള്ളുന്ന ദുബൈ ഇൻറർനാഷനൽ ലിറ്ററേച്ചർ സീസൺ, അൽഖൂസ് കേന്ദ്രീകരിച്ച് ക്രിയേറ്റിവ് ഫ്രീ സോൺ, മർമൂം ഫിലിം ഫെസ്റ്റിവൽ, അലുമ്നി എക്സിബിഷൻ, ദുബൈ ഗോൾഡ് ഗ്രൂപ്, ഹത്ത കൾച്ചറൽ കാർണിവൽ, ദുബൈ ഫെസ്റ്റിവൽ ഒാഫ് കൾച്ചർ ആൻഡ് പീപ്ൾ തുടങ്ങി ൈവവിധ്യമാർന്ന പദ്ധതികളും ആവിഷ്കരിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.