ദുബൈ: ലോകത്തെ ഏറ്റവും സ്മാർട്ട് നഗരമാവാൻ െകാതിക്കുന്ന ദുബൈയുടെ കുതിപ്പിന് ഗതി വേഗം കൂട്ടിയ ദുബൈ മെട്രോ സർവിസിന് ഇന്ന് 10ാം പിറന്നാൾ. അസാധ്യമെന്നും അപ്രായോഗികമെ ന്നും പറഞ്ഞ് പലരും നിരുത്സാഹപ്പെടുത്താൻ ശ്രമിച്ചിട്ടുപോലും പിന്മാറാതെ ദുബൈയുടെ ദാർശനിക ഭരണാധികാരികൾ നടപ്പാക്കിയ മെട്രോ സംവിധാനം 2009 സെപ്റ്റംബർ ഒമ്പതിനാണ് (9.9.9) നിലവിൽ വന്നത്. അന്നുതൊട്ടിന്നു വരെ 1.5 ബില്യൺ യാത്രക്കാരെങ്കിലും ഇൗ സേവനം പ്രയോജനപ്പെടുത്തിയിട്ടുണ്ടാവും.
കാലാവസ്ഥാ വ്യതിയാനങ്ങളോ ഗതാഗതക്കുരുക്കോ ഇല്ലാതെ ദുബൈയുടെ ഷാർജയോട് ചേർന്നുകിടക്കുന്ന ഒരറ്റം മുതൽ മറ്റൊരു മേഖല വരെ ഏറ്റവും എളുപ്പത്തിലെത്താൻ ദുബൈ മെട്രോയെക്കാൾ എളുപ്പവും ചെലവു കുറഞ്ഞതുമായ മറ്റൊരു ഗതാഗത മാർഗം ഇല്ലതന്നെ.
10 വർഷം മുമ്പ് ജബൽ അലിക്കും റാഷിദിയക്കും ഇടയിലായി 29 സ്റ്റേഷനുകളുള്ള 52 കിലോമീറ്റർ റെഡ്ലൈനാണ് യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം ഉദ്ഘാടനം ചെയ്തത്. പിന്നീട് 23 കിലോമീറ്റർ ദൈർഘ്യമുള്ള ഗ്രീൻലൈനിനു തുടക്കമായി. ലോകം കാത്തിരിക്കുന്ന യു.എ.ഇയുടെ വിസ്മയ എക്സ്േപാ 2020ന് മുന്നൊരുക്കമായി എക്സ്പോ വേദിയിലേക്കുള്ള റൂട്ട് 2020െൻറ ജോലികൾ അതിവേഗം മുന്നോട്ടുപോവുകയാണിപ്പോൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.