അൽഐൻ: യു.എ.ഇയിലെ സൂപ്പർ മാർക്കറ്റിലേക്ക് ജോലി വാഗ്ദാനം നൽകി ഖത്തറിൽ ജോലി ചെയ്യുന്ന പട്ടാമ്പി സ്വദേശി കയറ്റിവിട്ട യുവാക്കൾ വഞ്ചിക്കപ്പെട്ടതായി പരാതി. അജ്മാനിൽ പ്രവർ ത്തിക്കുന്ന സൂപ്പർ മാർക്കറ്റിലേക്കെന്ന് പറഞ്ഞ് 9 യുവാക്കളിൽ നിന്ന് എഴുപതിനായിരം രൂ പ വീതം വാങ്ങിയാണ് യു.എ.ഇയിലെത്തിച്ചത്.15-ാം തീയതി അബൂദബിയിൽ വിമാനമിറങ്ങിയ ഇവരിൽ അഞ്ച് പേർ അൽ ഐനിലും നാല് പേർ അജ്മാനിലുമാണുള്ളത്. കോഴിക്കോട് സ്വദേശികളായ റഫീഖ്, ഐനാസ്.മണ്ണാർക്കാട് സ്വദേശികളായ അസ്ഹർ അലി, നവ് ഫൽ ,അസീസ്, എടപ്പാൾ സ്വദേശി ഫാസിൽ, കുറ്റിപ്പുറം സ്വദേശി പ്രവീൺ, അർശൽ കുണ്ടോട്ടി എന്നിവരാണ് വഞ്ചനക്കിരയായത്.
ഇവിടെയെത്തിയപ്പോഴാണ് സൂപ്പർ മാർക്കറ്റിൽ ജോലിയില്ല എന്ന വിവരം ഏജൻറിെൻറ പ്രതിനിധി ശഫീഖ് ഇവരെ അറിയിക്കുന്നത്. 1200 ദിർഹം ശമ്പളവും 150ദിർഹം ഭക്ഷണ കാശുമാണ് ഇവർക്ക് വാഗ്ദാനം നൽകിയിരുന്നത്. വിസയുടെയും ടിക്കറ്റിെൻറയും ചെലവ് എടുത്ത് ബാക്കി പണം തിരികെ തരാൻ ആവശ്യപെട്ടപ്പോൾ 1000 ദിർഹം തിരിച്ച് നൽകാമെന്നും താമസസ്ഥലം ഇന്ന് മുതൽ ഒഴിഞ്ഞ് കൊടുക്കണമെന്നും ഏജൻറിെൻറ പ്രതിനിധി അറിയീച്ചതായി യുവാക്കൾ ‘ഗൾഫ് മാധ്യമ’ത്തോട് പറഞ്ഞു. പണം നൽകിയ ഏജൻറുമായി ബന്ധപെടാൻ ശ്രമിച്ചെങ്കിലും മറുപടികളൊന്നും ലഭിക്കുന്നില്ല.
നാട്ടിൽ വിവിധ ജോലികൾ ചെയ്തിരുന്ന ഇവർ വീട്ടിലെ സ്വർണ്ണം പണയം വെച്ചും, പലരിൽ നിന്നായി കടം വാങ്ങിയുമാണ് എഴുപതിനായിരം രൂപ ഏജൻറിെൻറ അക്കൗണ്ടിൽ ഇട്ടുകൊടുത്തത്. 3 മാസം വിസാ കാലാവധിയുള്ളതിനാൽ വല്ലജോലിയുംശരിയായി കിട്ടിയാൽ ഇവിടെ തുടരാനാണ് ഇവർ താൽപര്യപ്പെടുന്നത്.നാട്ടിൽ കടബാധ്യതയുള്ളതിനാൽ തിരിച്ച് പോകാനുള്ള ധൈര്യവുമില്ല. അൽഐൻ ഐ.എസ്.സി വൈസ് പ്രസിഡൻറ് ഈസയുടെയും പൊതു പ്രവർത്തകൻ നൗഷാദ് വളാഞ്ചേരിയുടെയും നേതൃത്വത്തിൽ ഇവർക്ക് വേണ്ട സഹായങ്ങൾ നൽകി വരുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.