90 ശതമാനം മഞ്ഞു മൂടിയ ധ്രുവപ്രദേശം, ലോകത്തിലെ ‘ഏറ്റവും ജനസംഖ്യയുള്ള’ ഏഴാമത്തെ ഭൂഖണ ്ഡം(1407 പേരാണത്രേ ഈ ഭൂഖണ്ഡത്തിലെ അന്തേവാസികൾ). ഇവിടെക്ക് വരുന്നവരെ സന്ദർശകർ എന്നോ വ ിനോദ സഞ്ചാരികൾ എന്നോ ആരും വിളിക്കില്ല. expedition ( പര്യവേക്ഷണം) എന്ന വാക്കു മാത്രമേ ഇതിനു യോജ ിക്കൂ.ഗവേഷണം ഉദ്ദേശിച്ചു വരുന്നവരല്ലാതെ അധികപേർ ഇങ്ങോട്ട് വരാനോ താമസിക്കാനോ ധൈ ര്യപ്പെടില്ല.അതിനാൽ തന്നെ മനസ്സിൽ ഒരല്പം പേടിയോടെയായിരുന്നു ഇറങ്ങിത്തിരിച്ചത്. എങ്കിലും ഗൂഗിൾ, സുഹൃത്തുക്കൾ, നേരത്തെ പോയിവന്നവരുമായുള്ള ബന്ധം തുടങ്ങിയവ മനസ്സ ിലെ ആശയക്കുഴപ്പവും സംശയങ്ങളും ഒരു പരിധി വരെ ഇല്ലാതാക്കി.
ദുബൈയിൽ നിന്നു വിമാന ത്തിൽ ചിലിയിലേക്ക്.(ഏതോ ഉച്ചകോടി നടക്കുന്നതു മൂലമുള്ള സുരക്ഷാ കാരണങ്ങളാൽ അർജൻ റീനക്ക് നേരിട്ടുള്ള യാത്ര ഒഴിവാക്കി). ചിലിയിൽ നിന്ന് അർജൻറീനയിലെ ഉഷയ്യ (ushuaia) എന്ന സ്ഥലം വരെ മറ്റൊരു വിമാനത്തിൽ^ഈ സ്ഥലം ലോകത്തിെൻറ അവസാനം ( world's end ) എന്നറിയപ്പെടുന്നു.ഉഷയ്യയിൽ നിന്നു ഒരു പടു കൂറ്റൻ കപ്പലിൽ അൻറാർട്ടിക്കയിലേക്ക്...
ജീവിതത്തിലെ ആദ്യത്തെ കപ്പൽ യാത്ര.സീ സിക്ക്നെസ്സ് ( കടൽ ചൊരുക്ക് ) പിടിപെടുമോ എന്ന പേടി. സഹയാത്രികരെ ആരെയും അതു ഒഴിവാക്കിയില്ല.ഭാഗ്യത്തിന് രണ്ടുദിവസം മാത്രം നേരിയ അസ്വസ്ഥതകൾ ഉണ്ടാക്കി എന്നതൊഴിച്ചാൽ ഞാൻ സേഫ് ആയിരുന്നു. 500 പേർക്ക് സഞ്ചരിക്കാവുന്ന കപ്പലിൽ 250 പേർ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഞാനൊഴിച്ചു മറ്റെല്ലാവരും മധ്യ വയസ്കർ.പലർക്കും പല താല്പര്യങ്ങളാണ് യാത്രയുടെ പിന്നിൽ.ചിലർക്ക് സാഹസികത,ചിലർക്ക് പെൻഗ്വിനുകളോടുള്ള ഇഷ്ടം, ചിലർക്ക് ഏഴാം ഭൂഖണ്ഡമെന്ന ത്രിൽ...
മൂന്നു ദിവസമാണ് കപ്പലിലെ യാത്ര...
ചുറ്റും വെള്ളം.. മുകളിൽ ആകാശം.. വെൺമേഘങ്ങൾ കടലിനെ ചുംബിക്കുന്ന പോലെ... തണുപ്പ് സീറോയും കടന്നു താഴോട്ട് പോയിക്കൊണ്ടിരിക്കുന്നു.സമുദ്ര നിരപ്പിൽ നിന്ന് 7500 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്നത് കൊണ്ടു തന്നെ തണുപ്പ് എത്രയുണ്ടാകും എന്നൂഹിക്കാമല്ലോ. അൻറാർട്ടിക്കാ പര്യടനം നടത്തുന്ന ഏതൊരാൾക്കും മറക്കാനാകാത്ത അനുഭവമായിരിക്കും ഡ്രേക് പാസേജിലൂടെയുള്ള യാത്ര.സൗത്ത് അമേരിക്കയിലെ കേപ് ഹോണിെൻറയും അൻറാർട്ടിക്കയുടെയും ഇടയിലായി വരും ഈ പാസ്സേജ്.അതി ശക്തമായി വീശുന്ന കാറ്റ്, ഹിമാലയം പോലെ ഉയർന്നു പൊങ്ങുന്ന തിരകൾ, ശക്തമായ അടിയൊഴുക്ക്, ഇടയ്ക്കിടെ ഉള്ള മഞ്ഞുമലകൾ (iceberg) ഇതൊക്കെയും സത്യത്തിൽ ഒരു കടൽയാത്രികനെ സംബന്ധിച്ചടുത്തോളം മരണവക്കാണ്.കപ്പലിെൻറ ഉയരത്തിൽ കൂറ്റൻ തിരമാലകൾ വീശുന്നത് കാണാനുള്ള ശക്തിയില്ലാതെ ഞങ്ങൾ കണ്ണുകൾ പൂട്ടി.ലോകത്തിലെ ഏറ്റവും വലിയ തിരമാല വീശുന്നത് ഇവിടെയാണത്രേ.ഒരു തവണ കപ്പലിനെ തന്നെ മറിച്ചിട്ടേക്കുമോ എന്ന് തോന്നി.തിരിച്ചു പോകാൻ ഇനി മാർഗമില്ല.
അപകടത്തിൽ പെട്ട കപ്പലുകളെ രക്ഷിക്കാൻ പുറപ്പെട്ട റെസ്ക്യു കപ്പലുകളെ പോലും അടിമറിച്ചിട്ട കഥകൾ കേട്ടിരുന്നു.മനസ്സിൽ പടച്ചവനെ ഓർത്തു,ബാപ്പയും ഉമ്മയും മനസ്സിലേക്ക് ഓടി വന്നു,പുറപ്പെട്ട നിമിഷത്തെ പഴിക്കാൻ പോലും തോന്നി.എങ്കിലും പിടിച്ചിരുന്നു.പിടിച്ചു നിൽക്കാൻ ശക്തി തരണമേ എന്ന് ഉള്ളുരുകി ഓരോ നിമിഷവും പ്രാർത്ഥിച്ചു കൊണ്ടിരുന്നു.ഈ യാത്രക്ക് വേണ്ടി എട്ട് മാസം മുൻപേ ഒരുങ്ങിയിരുന്നു.അതിശൈത്യത്തെ അതിജീവിക്കാൻ മൂന്നു ലയർ ഉള്ള വസ്ത്രങ്ങൾ, കൈകാൽ ഉറകൾ, യൂ വീ പ്രൊട്ടക്ഷന് വേണ്ടിയുള്ള ക്രീം, മഞ്ഞിെൻറ വെള്ളയിൽ നിന്നു കണ്ണിനെ തടുക്കുന്ന ഗ്ലാസ്സ്, മഞ്ഞിലൂടെ നടക്കാൻ പാകത്തിലുള്ള ഷൂസ്,കാറ്റിനെ ചെറുക്കുന്ന ജാക്കറ്റ് എന്നിവയെല്ലാം ഒരുക്കി. മനസിെൻറ ധൈര്യവും കരുത്തും എല്ലാറ്റിനുമുപരി.
ഒടുവിൽ മൂന്നാം നാൾ കപ്പൽ നങ്കൂരമിട്ടു.അൻറാർട്ടിക്കയിൽ എത്തുന്നതിന് ഏതാനും മീറ്റർ അകലെ മേഘങ്ങൾക്കിടയിൽ പെട്ട പോലെ എവിടെ നോക്കിയാലും മഞ്ഞു മാത്രം.അൻറാർട്ടിക്കയിൽ ഹിമപാതം ( avalanche).ഒരു ചെറിയ സ്ഫോടനം, അതല്ലെങ്കിൽ ഒരു ചെറിയ ഭൂചലനം മതി ശക്തമായ ഹിമപാതത്തിനു ഹേതുവാകാൻ.ഹിമപാതത്തെ തുടർന്നു മഞ്ഞിന് അടിയിൽ പെട്ടാൽ പതിനെട്ടു മിനിറ്റ് മാത്രമേ ആയുസ്സ് പിടിച്ചു നിർത്താൻ കഴിയൂ എന്ന് വായിച്ചത് ഓർമ വന്നപ്പോൾ മനസ്സ് ഒന്നു കൂടി പിടഞ്ഞു.ആസകലം മൂടിയ വെള്ള കാണാൻ ശക്തിയില്ലാതെ ഞങ്ങളെല്ലാം വേഗം പ്രൊട്ടക്ഷൻ ഗ്ലാസ്സ് ധരിച്ചു.കണ്ണുകൾ തന്ന കാഴ്ചയും മനസ്സിൽ ഉരുണ്ടു വന്ന അനുഭൂതിയും വിവരിക്കാൻ എെൻറ പക്കലുള്ള വാക്കുകൾ തികയില്ല.
അൻറാർട്ടിക്കയിലെ വൈൽഡ് ലൈഫ് അധികവും കടൽ ജീവികൾ തന്നെ. സീ ലയൺ, ബ്ലൂ വെയിൽ പോലുള്ള ജീവികൾ കപ്പലിനടുത്തേക്കു വരും. തത്തിതത്തി എത്തുന്ന പെൻഗ്വിൻ കൂട്ടങ്ങൾ കണ്ണുകൾക്ക് വിരുന്നേകി.കുടവയറുള്ളവർ നടക്കുമ്പോലെ നടക്കാനും വെളുത്ത ടമ്മി മഞ്ഞിൽ ഉരസി സ്ലൈഡ് ചെയ്യാനും ഇവറ്റകൾക്ക് കഴിയും.. Gentoo Penguins, െജൻറൂ , ചിൻസ്ട്രാപ്പ്,അഡില്ലി പെൻഗ്വിനുകൾ, ലപ്പേഡ് സീൽ, കൊലയാളി തിമിംഗലങ്ങൾ, ആൽബട്രോസ് പക്ഷികൾ തുടങ്ങിയവ ഈ പ്രദേശത്തിെൻറ സ്വന്തക്കാരാണ്.മൈനസ് 10 മുതൽ മൈനസ് 60 ഡിഗ്രി വരെയുള്ള ഇവിടത്തെ സ്ഥിരം കാലാവസ്ഥ ഈ ജീവികളുടെ ആവാസം അനായാസമാക്കുന്നു.യു.എ.ഇയുടെ ദേശീയ ദിനത്തിൽ ആയിരുന്നു ഞങ്ങൾ അൻറാർട്ടിക്കയിൽ കാലുകുത്തിയത്. ഞാൻ ജനിച്ചും പഠിച്ചും കളിച്ചും വളർന്ന, സ്വന്തം മകനെപ്പോലെ കണ്ട് എനിക്ക് അന്നം തരുന്ന രാജ്യത്തിെൻറ ദേശീയ ദിനം. സഞ്ചാരത്തിന് ഒരുക്കങ്ങൾ തുടങ്ങവെ തന്നെ യു.എ.ഇയുടെ ഒരു ചെറുപതാക -ഞാൻ കരുതിവെച്ചിരുന്നു.അൻറാർട്ടിക്കയിൽ ആ പതാക നാട്ടിയപ്പോൾ ലോകത്തിെൻറ അങ്ങേതലയിൽ ഞാൻ എെൻറയുടെയും യു.എ.ഇയുടേയും കൈയൊപ്പ് രേഖപ്പെടുത്തുകയായിരുന്നു.മഞ്ഞിൽ പുതഞ്ഞ അനുഭവങ്ങളുമായി 12 ദിവസം കപ്പലിൽ തന്നെ കഴിച്ചു കൂട്ടിയ ഞങ്ങൾ പിറ്റേന്ന് മടക്കയാത്ര ആരംഭിച്ചപ്പോൾ വെൺമേഘങ്ങൾ താഴ്ന്നു വന്നു ഞങ്ങൾക്ക് യാത്രാമൊഴി നേർന്നു.
•
നിങ്ങളുടെ പ്രിയപ്പെട്ട യാത്രാനുഭവങ്ങൾ
dubai@gulfmadhyamam.net
എന്ന വിലാസത്തിൽ അയക്കുക. അല്ലെങ്കിൽ 055 669 9188
എന്ന നമ്പറിൽ വിളിക്കു. ഏറ്റവും മികച്ച കുറിപ്പുകൾക്ക് മുൻനിര
ട്രാവൽബാഗ് ബ്രാൻഡായ
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.