ഉമ്മുൽഖുവൈൻ: രണ്ടായിരം വർഷം പഴക്കമുള്ള അദ്ദൂർ ക്ഷേത്രസമുച്ചയം യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ ഇടം തേടുന ്നു. യുനെസ്കോയുടെ അംഗീകാരത്തിന് ആവശ്യമായ എല്ലാ സംരക്ഷണ നടപടികളും ഉമ്മുൽഖുവൈൻ സർക്കാർ സ്വകീരിച്ചിട്ടുണ്ട ്. ഇൗ പുരാവസ്തു കേന്ദ്രത്തിന് സംരക്ഷണ പദ്ധതിയുടെ ആവശ്യം മനസ്സിലാക്കിയ ഉമ്മുൽഖുവൈൻ വിനോദസഞ്ചാര^പുരാവസ് തു വകുപ്പ് സാംസ്കാരിക^വൈഞജാനിക വകുപ്പ്, യു.എന്നുമായി ബന്ധപ്പെട്ട െഎ.സി.സി.ആർ.ഒ.എമ്മിെൻറ (ഇൻറർനാഷനൽ സെൻറർ ഫോർ ദ സ്റ്റഡി ഒാഫ് ദ പ്രിസർവേഷൻ ആൻഡ് റെസ്റ്ററേഷൻ ഒാഫ് കൾച്ചറൽ പ്രോപർട്ടി) ഷാർജ ഒാഫിസ് എന്നിവയുമായി സഹകരിച്ച് മൂന്ന് ഘട്ട പദ്ധതികൾ ആസൂത്രണം ചെയ്യുകയും ക്ഷേത്ര പുനരുദ്ധാരണത്തിന് നടപടി സ്വീകരിക്കുകയുമായിരുന്നു.
2016 ഫെബ്രുവരിയിലാണ് ഒന്നാം ഘട്ടം ആരംഭിച്ചത്. 2016 ഡിസംബറോടെ മൂന്ന് ഘട്ടവും പൂർത്തീകരിച്ചു. അദ്ദൂർ ക്ഷേത്രസമുച്ചയം 30 വർഷങ്ങൾക്ക് മുമ്പാണ് ബെൽജിയത്തിലെ ഗെൻറ് സർവകലാശാലയിൽനിന്നുള്ള പുരാവസ്തുശാസ്ത്ര സംഘം കണ്ടെത്തിയത്. നിരവധി ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള ഇൗ പുരാവസ്തു കേന്ദ്രത്തിൽനിന്ന് ചരിത്രപ്രാധാന്യമുള്ള മറ്റു നിരവധി വസ്തുക്കളും സംഘം ഖനനം ചെയ്ത് എടുത്തിരുന്നു. ഖനനത്തിനിടെ എട്ട് മീറ്റർ നീളവും 8.3 മീറ്റർ വീതിയുമുള്ള ബലിക്കല്ല് ലഭിച്ചിരുന്നു. നാല് ബലിപീഠങ്ങൾ അമ്പലത്തിന് പുറത്തും കണ്ടെത്തിയിരുന്നു.
ക്രിസ്തുവർഷത്തിെൻറ ആരംഭത്തിൽ തുറമുഖ നഗരമായിരുന്ന അദ്ദൂറിെൻറ വരുമാന മാർഗം അറേബ്യൻ ഉൾക്കടലിലൂടെയും ഇന്ത്യൻ സമൂദ്രത്തിലൂടെയുമുള്ള വാണിജ്യമായിരുന്നു. ഇൗ പ്രദേശത്ത് നിന്ന് ഖനനം ചെയ്തെടുത്ത ചില്ലുപാത്രങ്ങളും ലോഹങ്ങളും നാണയങ്ങളും ഇൗ നഗരത്തിലുള്ളവർക്ക് മെഡിറ്ററേനിയൻ ജനങ്ങളുമായി കച്ചവട ബന്ധമുണ്ടായിരുന്നുവെന്ന് വ്യക്തമാക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.