ഷാർജ: കാതടപ്പിക്കുന്ന ശബ്ദം ഉണ്ടാക്കും വിധം വാഹനങ്ങളിൽ പരിഷ്ക്കാരങ്ങൾ വരുത്തുന ്ന പ്രവണത യുവാക്കൾക്കിടയിൽ വ്യാപകമാണ്. അധികൃതരുടെ അനുമതിയില്ലാതെയാണ് വാഹനങ ്ങളിൽ ഇത്തരം ഭേദഗതികൾ വരുത്തുന്നത്. എന്നാൽ യാത്രക്കാർക്കും പ്രദേശത്തെ താമസക്കാ ർക്കും വഴിയാത്രക്കാർക്കും ഒരുപോലെ ബുദ്ധിമുട്ടും പ്രയാസവും ഉണ്ടാക്കുന്ന പ്രവണതയാണിതെന്നും ഇത്തരം യാത്രക്കാരെ പിടികൂടാൻ സ്മാർട് റഡാറുകൾ ഷാർജയുടെ പലഭാഗത്തും സ്ഥാപിച്ചതായും പൊലീസ് പറഞ്ഞു.
95 ഡെസിബെലിനു മുകളിൽ ശബ്ദം പുറപ്പെടുവിച്ച് പായുന്ന എല്ലാതരം വാഹനങ്ങളെയും റഡാർ പിടികൂടും. പിടിക്കപ്പെട്ടാൽ 2000 ദിർഹം പിഴയും 12 ബ്ലാക് പോയിൻറുമാണ് ശിക്ഷ. വീഡിയോ, ഓഡിയോ സാങ്കേതിക വിദ്യയിലാണ് റഡാറുകൾ പ്രവർത്തിക്കുക. അതുകൊണ്ടുതന്നെ നിയമം തെറ്റിച്ച വാഹനത്തിനെ കുറിച്ചുള്ള അറിയിപ്പുകൾ പൊലീസ് കേന്ദ്രത്തിൽ നിമിഷങ്ങൾക്കകം എത്തും. പൂർണമായും സൗരോർജത്തിൽ പ്രവർത്തിക്കുന്നവയാണ് റഡാറുകൾ. ഏത് കാലാവസ്ഥയിലും ഇവക്ക് പ്രവർത്തിക്കുവാനും കുറ്റകൃത്യങ്ങൾ കണ്ടെത്തുവാനും സാധിക്കും.
ശബ്ദകോലാഹലങ്ങൾക്ക് പുറമെ, മറ്റ് നിയമലംഘനങ്ങളും ഇത് പിടികൂടും. 120 ഡെസിബെലിനു മുകളിൽ വരുന്ന ശബ്ദങ്ങൾ മനുഷ്യർക്ക് ശാരീരികവും മാനസികവുമായ പിരിമുറുക്കങ്ങൾ സൃഷ്ടിക്കും. റോഡപകടങ്ങൾക്ക് പുറമെ ഹൃദയാഘാതം പോലുള്ള പ്രത്യാഘാതങ്ങൾക്കും ഇത് വഴി വെച്ചേക്കാം. മനുഷ്യരുടെ സാധാരണ സംഭാഷണങ്ങളുടെ ശബ്ദ തീവ്രത 50–60 ഡെസിബെലാണ്. ഇതിനു മുകളിലേക്ക് പോകുമ്പോൾ തന്നെ മാനസിക പ്രശ്നങ്ങൾ പലർക്കും ഉടലെടുക്കാറുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.