ദുബൈ: ദുബൈയിൽ സന്ദർശനത്തിനെത്തുന്നവർക്ക് വിവരം ഇനി വിമാനത്താവളത്തിൽ നിന്നു പ ുറത്തിറങ്ങും മുൻപ് തന്നെ പ്രിയപ്പെട്ടവരെയും സുഹൃത്തുക്കളെയും വിളിച്ചറിയിക്കാം. അ തിന് പബ്ലിക് ടെലിഫോൺ ബൂത്തിനെ ആശ്രയിക്കണ്ട, ആരോടെങ്കിലും ഫോൺ കടംവാങ്ങി വിളിക്കേണ്ട പ്രശ്നവുമില്ല. ദുബൈ രാജ്യാന്തര വിമാനത്താവളത്തിലുടെ എത്തുന്ന എല്ലാ സന്ദർശക വിസക്കാർക്കും സൗജന്യമായി മൊബൈൽ സിം കാർഡുകൾ നൽകുന്ന പുതിയ പദ്ധതി സ്മാർട് ദുബൈയും ദുബൈ എമിഗ്രേഷനും ചേർന്ന് പ്രഖ്യാപിച്ചു. ദുബൈയിലെത്തുന്നവരുടെ സന്തോഷം വർധിപ്പിക്കുവാൻ ലക്ഷ്യമിടുന്ന പദ്ധതി പ്രകാരം ടെലികോം സേവന ദാതാക്കളായ ‘ഡു’വിെൻറ ഒരു മാസ കാലാവധിയുള്ള ടൂറിസം സിം കാർഡാണ് നൽകുക.
സ്മാർട്ട് ദുബൈ ഡയറക്ടർ ജനറൽ ഡോ.അയിഷ ബിൻത് ബിൻത് ബുത്തി ബിൻ ബിഷർ, ദുബൈ എമിഗ്രേഷൻ ഡയറക്ടർ ജനറൽ മേജർ ജനറൽ മുഹമ്മദ് അഹ്മദ് അൽ മറി, ഡു എക്സിക്യൂട്ടീവ് വൈസ് പ്രസിഡൻറ് ഫഹദ് അൽ ഹാസാവി എന്നിവർ ചേർന്നാണ് പദ്ധതി ലോഞ്ച് ചെയ്തത്. കണക്ട് വീത്ത് ഹാപ്പിനസ് എന്ന പേരിലാണ് പദ്ധതി നടപ്പിലാക്കുക. വിമാനമിറങ്ങി പാസ്പോർട്ട് കൗണ്ടറിൽ എത്തുന്ന വിസിറ്റ് വിസക്കാർക്ക് എമിഗ്രേഷൻ കഴിഞ്ഞാലുടൻ കൗണ്ടറിൽ നിന്ന് സ്വന്തം പേരിൽ സിം കാർഡ് ലഭിക്കും. കഴിഞ്ഞ ദിവസം മുതൽ വിസിറ്റ് വിസക്കാർക്ക് എയർപോർട്ടിൽ സൗജന്യ പ്രീ പെയിഡ് മൊബൈൽ ഫോൺ സിം കാർഡ് നൽകി തുടങ്ങി.
ട്രാൻസിറ്റ് വിസ, വിസിറ്റ് വിസ, ഓൺ അറൈവൽ വിസ എന്നിവയിൽ വരുന്നവർക്കും,ഒപ്പം ദുബൈയിലെത്തുന്ന ജി.സി.സി പൗരന്മാർക്കും സിം കാർഡുകൾ എമിഗ്രേഷൻ കൗണ്ടറിൽ നിന്ന് ലഭിക്കും. 18 വയസ് കഴിഞ്ഞവരാവണം സന്ദർശകർ. മൂന്ന് മിനിറ്റ് ടോക് ടൈമും, 20 എംബി മൊബൈൽ ടാറ്റയുമാണ് ഉണ്ടാവുക. സ്മോൾ, മീഡിയം, ലാർജ് എന്നീ പാേക്കജുകളിലുള്ള സിം സഞ്ചാരികൾക്ക് ടോപ് അപ് ചെയ്യാൻ സാധിക്കും. എന്നാൽ സന്ദർശകർ വിസാ കാലാവധി കഴിഞ്ഞു രാജ്യത്തിന് പുറത്തു പോയാൽ സിം പ്രവർത്തന രഹിതമാകും. ജി.ഡി.ആർ.എഫ്.എ ദുബൈ ഉപ മേധാവി മേജർ ജനറൽ ഉബൈദ് ബിൻ സുറൂർ അടക്കുമുള്ള ഉന്നത ഉദ്യോഗസ്ഥരും കണക്ട് വിത് ഹാപ്പിനസ് പദ്ധതി പ്രഖ്യാപന പരിപാടിയിൽ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.