ദുബൈ: കഴിഞ്ഞ ദിവസം ഷാർജ സർവകലാശാലയുടെ ബിരുദദാന ചടങ്ങിൽ മുഹമ്മദ് മുസ്തഫാ ഹി ലാൽ എന്ന പേരു വിളിച്ചതും മുഴങ്ങിയത് ഒാഡിറ്റോറിയം കുലുങ്ങുന്നത്ര കയ്യടി. കറുത്ത ക ണ്ണട വെച്ച്, ഒരാളുടെ കൈ പിടിച്ച് മുന്നിൽ വന്നു നിന്ന മിടുക്കനെ എത്ര അഭിനന്ദിച്ചിട്ടു ം മതിയായില്ല ബിരുദ സർട്ടിഫിക്കറ്റ് സമ്മാനിച്ച അറിവിെൻറ സുൽത്താൻ ഷാർജ ഭരണാധി കാരി ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിക്ക്. മകനേ നീ ഇനിയും പഠിച്ചു മുന്നേറു കയെന്ന് ശൈഖ് സുൽത്താൻ അനുമോദിച്ചയക്കുേമ്പാൾ കാഴ്ചയില്ലാത്ത കുഞ്ഞിനെ പഠിപ്പി ക്കാനാവില്ലെന്ന ആട്ടുകേട്ട് വർഷങ്ങൾക്കു മുൻപ് വിദ്യാലയങ്ങളുടെ പടിയിറങ്ങവെ ഹൃദയം പൊട്ടുന്ന വേദന കൊണ്ട് നിറഞ്ഞൊഴുകിയ മുസ്തഫ ഹിലാലിെൻറ കണ്ണുകൾ ഒരു വട്ടം കൂടി നിറഞ്ഞിട്ടുണ്ടാവും.
ശ്രീമൂലം അസംബ്ലി അംഗമായിരുന്ന സാഹിബ് ബഹ്ദൂർ കൊച്ചസൻ കുഞ്ഞ് ബഹാദൂറിെൻറ പേരമകൻ ആലപ്പുഴ വെള്ളക്കിണർ രജിസ്ട്രാർ വീട്ടിൽ ഹിലാൽ ബാബുവിെൻറയും കൊല്ലം സ്വദേശി സിനി ഫാത്തിമയുടെയും മൂത്ത മകനാണ് മുസ്തഫാ ഹിലാൽ. ജൻമനാ കാഴ്ചയില്ലായിരുന്നു. പല നാടുകളിൽ, പല ഡോക്ടർമാരെ കാണിച്ചെങ്കിലും ചികിത്സയില്ലെന്ന് മറുപടി കിട്ടി. കുഞ്ഞിെൻറ ഉള്ളിലെ വെളിച്ചത്തെക്കുറിച്ചറിയുന്ന മാതാപിതാക്കൾ അവനു വിദ്യാഭ്യാസം നൽകാനുള്ള ശ്രമത്തിലായി പിന്നെ. ദുബൈയിലെ അൽ ഫർദാൻ ഗ്രൂപ്പിനൊപ്പം ജോലി ചെയ്തിരുന്ന പിതാവ് മകെൻറ വിദ്യാഭ്യാസ സൗകര്യാർഥം നാട്ടിലേക്ക് മടങ്ങി. ആലപ്പുഴ ബാലഭവനിലെ കൺമണിയായിരുന്നു ഇൗ ഇത്തിരിക്കുഞ്ഞൻ. പിന്നീട് തിരുവന്തപുരം വഴുതക്കാടുള്ള സർക്കാർ അന്ധ വിദ്യാലയത്തിൽ മൂന്നു വർഷം. അതിനിടയിൽ യു.എ.ഇയിലേക്ക് തിരിച്ചു വന്നു. കുഞ്ഞിന് അഡ്മിഷൻ ചോദിച്ച് ഒരുപാടൊരുപാട് സ്കൂളുകൾ കയറിയിറങ്ങി. നിരാശപ്പെടുത്തി മടക്കി അയച്ചു ഒാരോ സ്കൂൾ അധികാരികളും. അവസാനം ഒരു വിദ്യാലയം പരീക്ഷ എഴുതാൻ അനുവദിക്കില്ലെന്ന നിബന്ധനയോടെ പ്രവേശനം അനുവദിച്ചു.
വിദ്യാഭ്യാസം ഒാരോ കുഞ്ഞിെൻറയും അവകാശമാണെന്നും വിദ്യാലയത്തിെൻറ ഒൗദാര്യമല്ലെന്നുമുള്ള ബാലപാഠം പോലുമറിയാത്ത വിദ്യാലയത്തിൽ ഇൗ വിവേചനവും സഹിച്ച് അൽപകാലം തുടർന്നു.എല്ലാ വഴികളും അടഞ്ഞുവെന്ന് നമ്മൾ നിരാശപ്പെടുന്ന ഘട്ടത്തിലാണല്ലോ പലപ്പോഴും വിശാലമായ ഹൃദയവാതിലുകൾ തുറക്കപ്പെടുക, ഇൗ കഥയിലും അതു തന്നെ സംഭവിച്ചു. എമിറേറ്റ്സ് നാഷനൽ സ്കൂൾ ചെയർമാനും പ്രിൻസിപ്പലുമായിരുന്ന രവി തോമസ് മുസ്തഫ ഹിലാലിെൻറ കുഞ്ഞു വിരലുകൾ പിടിച്ച് സ്കൂളിലേക്ക് കയറ്റിയിരുത്തി. ഇത് സാധാരണ കുട്ടിയല്ല, അതുല്യ പ്രതിഭ തന്നെയാണെന്ന് ആ വിദ്യാഭ്യാസ വിചക്ഷണൻ അന്നേ തന്നെ തിരിച്ചറിഞ്ഞിരുന്നു. നാലാം ക്ലാസ് മുതൽ പത്താം ക്ലാസ് വരെ പിന്നെ കളിച്ചും കുറുമ്പ് കാണിച്ചും പഠനം ഉത്സവമാക്കി. സംഗീതം, വായന, ടേബിൾ ടെന്നീസ് എന്നിവയിലെല്ലാം കഴിവു തെളിയിച്ചു.
90 ശതമാനം മാർക്കുമായി തുടർപഠനത്തിന് നാട്ടിലേക്ക്. കോഴിക്കോട് കൊളത്തറ അന്ധ വിദ്യാലയത്തിലാണ് ചേർന്നതെങ്കിലും പിന്നീട് ആലപ്പുഴയിലെ പ്രശസ്തമായ ലജ്നത്തുൽ മുഹമ്മദിയ്യ സ്കൂളിലേക്ക് മാറി. ജില്ലാ യുവജനോത്സവങ്ങളിലുൾപ്പെടെ മിന്നിത്തിളങ്ങി അവിടെയും സ്കൂളിലെ ഹീറോ ആയി. പതിനായിരക്കണക്കിന് പ്രഗൽഭർ പഠിച്ചിറങ്ങിയ സ്കൂളിലെ ഏറ്റവും മികച്ച വിദ്യാർഥികളെക്കുറിച്ച് ചോദിച്ചാൽ പ്രിൻസിപ്പൽ സലീന എണ്ണുന്നതിൽ ഒരു പേര് മുസ്തഫ ഹിലാലിേൻറതാവും. തിളങ്ങുന്ന വിജയം നേടി യു.എ.ഇയിൽ തിരിച്ചെത്തിയ മുസ്തഫക്ക് ഷാർജ സർവകലാശാല ബി.ബി.എക്ക് പ്രവേശനം നൽകി. രക്ഷിതാവിനും ക്ലാസിലിരിക്കാൻ സൗകര്യവും ഒരുക്കിയിരുന്നു സർവകലാശാല. ആദ്യ സെമസ്റ്ററുകളിൽ പുലർച്ചെ ആറു മണിക്ക് മകനൊപ്പം ബസ് കയറി ഉമ്മ സിനി ഫാത്തിമയും പോകുമായിരുന്നു. വീട്ടിൽ വന്നിരുത്തി പഠിപ്പിച്ചിരുന്നതും ഉമ്മ തന്നെ. സഹോദരിമാരായ മുംതാസും മറിയവും ഇക്കാക്കക്ക് എല്ലാത്തരത്തിലും പിന്തുണയും നൽകി.
റേഡിയോ ആയിരുന്നു ആദ്യകാലത്ത് വിവര സമ്പാദനത്തിന് സഹായകമായിരുന്നത്. ആധുനിക സാേങ്കതിക വിദ്യയുടെ വരവോടെ വായന കൂടുതൽ ഉൗർജിതമായി. ഒാഡിയോ ബുക്കുകളും ഇ ബുക്കുകളും കഴിയുന്നത്ര പ്രയോജനപ്പെടുത്തി. വാട്ട്സ്ആപ്പ് ഗ്രൂപ്പുകൾ മുഖേനെയാണ് വാർത്തകൾ കേൾക്കുന്നത്. കഴിഞ്ഞ വർഷം മുതൽ ഖുർആൻ മനപാഠമാക്കാനും തുടങ്ങി. അറിവു തേടി ചെന്നപ്പോൾ ഇറക്കി വിട്ട സ്കൂളുകളോടോ അവിടുത്തെ അധ്യാപകരോടോ തെൻറ മനസിൽ തെല്ലും വിരോധമില്ലെന്നു പറയുന്നു മുസ്തഫ. അവരന്നങ്ങിനെ ചെയ്തില്ലായിരുന്നുവെങ്കിൽ തെൻറ പഠനമോഹത്തിന് ഒരു പക്ഷേ,ഇത്ര കരുത്തുണ്ടാവുമായിരുന്നില്ല. അവർക്ക് അറിയാത്ത ഒരു പാഠം പഠിപ്പിച്ചു നൽകാൻ കഴിഞ്ഞുവെന്നതിൽ വിനയം നിറഞ്ഞ സേന്താഷമുണ്ടെന്നും പറയുന്നു ഇൗ മിടുക്കൻ. ഉപരിപഠനത്തെക്കുറിച്ച് ചോദിച്ചപ്പോഴാണ് മുസ്തഫ മനസിൽ സൂക്ഷിച്ചു വെച്ച ആഗ്രഹങ്ങൾ പുറത്തുവിട്ടത്.
അടുത്ത കോഴ്സിനു ചേരും മുൻപ് നാടൊന്ന് ചുറ്റിക്കറങ്ങണം, നമ്മുടെ സഹജീവികൾ എങ്ങിനെ കഴിയുന്നുവെന്ന് നേരിൽ ചെന്നറിയണം. അവസാന സെമസ്റ്റർ പരീക്ഷയുടെ തലേനാളും പുസ്തകം മാറ്റിവെച്ച് ഇരുന്ന് സന്തോഷ് ജോർജ് കുളങ്ങരയുടെ സഞ്ചാരിയുെട ഡയറിക്കുറിപ്പുകൾ ആസ്വദിക്കുകയായിരുന്നുവെന്ന് കേൾക്കുേമ്പാൾ യാത്രയോടുള്ള അഭിനിവേശം എത്രമാത്രമാണെന്നു വ്യക്തം. ലോകം മുഴുവൻ ചുറ്റിസഞ്ചരിക്കാൻ കഴിഞ്ഞില്ലെങ്കിൽ അതിനു ഭാഗ്യം സിദ്ധിച്ച സന്തോഷ് ജോർജ് കുളങ്ങരയെ കാണണം. പിന്നെ ആർക്കും അസാധ്യമായി ഒന്നുമില്ല എന്ന് മുഴുലോകത്തെയും ബോധ്യപ്പെടുത്തുന്ന ജോലി സമ്പാദിക്കണം.ഒരു കുഞ്ഞിനു പോലും വിദ്യാഭ്യാസത്തിൽ വിവേചനം നേരിടേണ്ടി വരുന്നില്ലെന്ന് ഉറപ്പാക്കാൻ പോരാടണം...
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.