ദുബൈ: യു.എ.ഇയുടെ ഏതാണ്ടെല്ലാ ഭാഗങ്ങളിലും വിവിധ ജീവകാരുണ്യ കൂട്ടായ്മകളുടെ മുൻകൈ യിൽ സമൂഹ ഇഫ്താറുകൾ സംഘടിപ്പിക്കപ്പെടുന്നുണ്ട്. എന്നാൽ അവയിൽ നിന്നൽപ്പം വ്യത്യ സ്തമാണ് സേനാപൂരിലെ ക്യാമ്പുകൾക്കരികിൽ നടക്കുന്ന ഒരു ഇഫ്താറിെൻറ സംഘാടനം. പൂ ർണമായും ഒരു വനിതാ സംഘമാണ് ഇതിനുള്ള ചുക്കാൻ പിടിക്കുന്നത്. യു.എ.ഇ റെഡ് ക്രസൻറിെൻറ അംഗീകാരത്തോടെ പ്രവർത്തിക്കുന്ന യു.എ.ഇ ഒാപ്പൺ ആംസ് എന്ന സംഘമാണ് ഇതു നിർവഹിക്കുന്നത്. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് യു.എ.ഇയിൽ എത്തിയവരാണ് ഇൗ സംഘത്തിലെ വനിതകൾ.
ആയിഷ, സൽമ, ഹഫ്സ, ഫറ,ലുബ്ന, ഉനൈസ, സമീന എന്നിവർ തൊഴിലാളികൾക്കിടയിൽ ക്ഷേമ പ്രവർത്തനങ്ങൾ നടത്തുന്നതിനായി ഒാപ്പൺ ആംസ് എന്ന കൂട്ടായ്മയിൽ ഒന്നിക്കുകയായിരുന്നു. കുടുംബാംഗങ്ങളും സുഹൃത്തുക്കളും നൽകുന്ന തുകയും ഒാഫറുകളുമാണ് ഇവരിതിന് ഉപയോഗപ്പെടുത്തുക. ദുബൈയിലെ ഏറ്റവും മികച്ച റസ്റ്റോറൻറുകളിൽ നിന്നുള്ള ബിരിയാണിയും പഴങ്ങളും പാനീയങ്ങളും ആയിരത്തിലേറെ പേർക്ക് വിതരണം ചെയ്യുകയാണ് രീതി. ഫണ്ടിെൻറ അപര്യാപ്തത കൊണ്ട് ആഴ്ചയിൽ രണ്ടു ദിവസങ്ങളിലാണ് ഇതു നടത്തുക. ഇതിനു പുറമെ സൗകര്യങ്ങളില്ലാത്ത രണ്ടു താൽകാലിക പള്ളികളിൽ നോമ്പ് തുറക്കാനെത്തുന്നവർക്കായി ദിവസേന നൂറ് പൊതികളും എത്തിക്കുന്നുണ്ട്. റമദാെൻറ തുടക്കത്തിൽ 30 കിലോ വീതമുള്ള അവശ്യ ഭക്ഷണ വസ്തുക്കളുടെ കിറ്റുകൾ ഇവർ വിതരണം ചെയ്തിരുന്നു.
പെരുന്നാളിന് തൊഴിലാളികൾക്ക് സമ്മാന കിറ്റുകൾ വിതരണം ചെയ്യുന്ന പതിവ് ഇൗ വർഷവും തുടരുമെന്ന് പ്രധാന സംഘാടക ആയിഷ ഇസ്മായിൽ ഗൾഫ് മാധ്യമത്തോടു പറഞ്ഞു. സോക്സ്, സോപ്പ്, റേസർ, അത്തർ, ടൂത്ത് പേസ്റ്റ് എന്നിവയെല്ലാം ഉൾക്കൊള്ളുന്ന കിറ്റുകളാണ് നൽകുക. പെരുന്നാളിന് ജനങ്ങളെല്ലാം പുത്തനുടുപ്പും സുഗന്ധങ്ങളുമണിയുേമ്പാൾ വീടും നാടും വിട്ട് ഇൗ രാജ്യത്തെത്തി നമ്മുടെ സുഖ സൗകര്യങ്ങളും സംവിധാനങ്ങളും വർധിപ്പിക്കുവാനായി പണിപ്പെടുന്ന മനുഷ്യർക്കും ആ സന്തോഷങ്ങൾക്ക് അവസരമൊരുക്കുകയാണ് പദ്ധതി കൊണ്ട് ലക്ഷ്യമിടുന്നതെന്ന് ഇവർ പറഞ്ഞു. കൂടുതൽ മനുഷ്യരുടെ മുഖത്ത് പുഞ്ചിരി വിടർത്തുവാനുള്ള ഇൗ ദൗത്യത്തിൽ പങ്കുചേരുവാൻ ആഗ്രഹിക്കുന്നവർക്ക് 0563127666, 0556456480, 0568346885, 0557040907, 0558502045,0569673730,0504747838 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.