ഷാർജ: ഇന്നത്തെ പുലരിയിലേക്ക് വേദനയോടെയല്ലാതെ ഒരു പ്രവാസിക്കും ഉണരാനാവില്ല. വ ർഷങ്ങൾ എത്ര തന്നെ പിന്നിട്ടാലും നമ്മുടെ മനസിൽ നിന്ന് ആ തീഗോളങ്ങൾ അണഞ്ഞ് പോവുകയു മില്ല. മംഗലാപുരം വിമാന ദുരന്തം നടന്ന് ഒൻപത് വർഷങ്ങൾ പിന്നിടുകയാണിന്ന്. കുറച്ചു ദി വസത്തെ അവധി നാട്ടിൽ കുടുംബത്തോടൊപ്പം ആഘോഷിക്കുവാൻ ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് സന്തോഷത്തോടെ യാത്ര പോയ 158 പേരെയാണ് തിരിച്ച് അറിയാൻ പോലും പറ്റാത്ത വിധത്തിൽ വിധി തട്ടിയെടുത്തത്. 166 യാത്രക്കാരിൽ രക്ഷപ്പെട്ടത് വെറും എട്ട് പേരായിരുന്നു.
അതിൽ രണ്ട് പേർ മലയാളികൾ, അവരിരുപേരും ഇന്നും പ്രവാസികളാണ്. കണ്ണൂർ കറുമാത്തൂർ കെ.പി മായിൻകുട്ടിയും കാസർകോട് ഉദുമ സ്വദേശി കൃഷ്ണനുമാണ് തലനാരിഴക്ക് മരണത്തിെൻറ പിടിയിൽ നിന്ന് രക്ഷപ്പെട്ട് വീണ്ടും പ്രവാസത്തിലേക്ക് വിമാനം കയറിയവർ. മായിൻകുട്ടി ഉമ്മുൽഖുവൈനിലും കൃഷ്ണൻ ഖത്തറിലും ജോലി ചെയ്യുകയാണ്. വിമാനദുരന്തം നടന്നയുടൻ അന്നത്തെ കേന്ദ്ര വ്യോമയാന മന്ത്രി പ്രഫുൽ പട്ടേൽ മരിച്ചവരുടെ ആശ്രിതർക്ക്, 2009ൽ ഇംഗ്ലണ്ടിലെ മോൺട്രിയയിൽ ഉണ്ടാക്കിയ മോൺട്രിയൽ കരാറിെൻറ അടിസ്ഥാനത്തിൽ നഷ്ടപരിഹാരം നൽകുമെന്നു പ്രഖ്യാപിച്ചിരുന്നു.
അന്താരാഷ്ട്ര ഉടമ്പടി പ്രകാരം ഏകദേശം 75 ലക്ഷം രൂപയാണ് നഷ്ടപരിഹാരം ലഭിക്കേണ്ടിയിരുന്നത്. എന്നാൽ രംഗത്ത് വന്ന നാനാവതി കമ്മീഷൻ കളിച്ച നാടകത്തിൽ പലർക്കും പലവിധത്തിലായിരുന്നു നഷ്ട പരിഹാരം വിതരണം ചെയ്തത്. എത്രയോ തവണയാണ് മരിച്ചവരുടെ ബന്ധുക്കളെ ഇതിനായി കോടതി കയറ്റിയത്. ഇന്നും പലർക്കും തുക പൂർണമായി കിട്ടിയിട്ടുമില്ല. പ്രിയപ്പെട്ടവരുടെ നഷ്ടത്തിന് പകരമാവില്ല ഒരു പരിഹാരവും എന്നിരിക്കിലും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.