ഷാർജ: ഷാർജയിലെ റോഡുകളിൽ സേവനം നടത്തുന്ന റാഫീദ് വിഭാഗത്തിെൻറ സേവനങ്ങൾ വിപുലി കരിക്കുന്നു. ടയർ പഞ്ചർ, ബാറ്ററി തകരാർ, യന്ത്ര തകരാർ, ഇന്ധനം തീരൽ തുടങ്ങിയവ മൂലം വാഹ നങ്ങൾ വഴിയിൽപ്പെട്ടാൽ സേവനവുമായി റാഫിദ് വിഭാഗമെത്തും. ഷാർജ പൊലീസുമായി സഹകരിച്ചാണ് പദ്ധതി ആവിഷിക്കരിച്ചിരിക്കുന്നത്. ‘റോഡ്സൈഡ് അസിസ്റ്റൻസ്’ എന്ന പേരിലാണ് റാഫിദ് സേവനത്തിനിറങ്ങുക. ഇതിനായി നൂതന വാഹന വ്യൂഹങ്ങളും സേവനത്തിനെത്തുമെന്ന് അധികൃതർ പറഞ്ഞു.
കേടായ വാഹനം ഉടമ നിർദേശിക്കുന്ന ഗാരേജിൽ റാഫിദെത്തിക്കും. ഗതാഗത നിയമ ലംഘനങ്ങൾ നടത്തുന്ന വാഹനങ്ങൾ നീക്കം ചെയ്യുവാൻ ഷാർജ പൊലീസിനെ സഹായിക്കുവാനും റാഫിദ് മുന്നിലുണ്ടാകും. സെപ്തംബറിൽ സേവനങ്ങൾക്ക് തുടക്കമാകുമെന്ന് അധികൃതർ പറഞ്ഞു. വാഹനങ്ങൾ കെട്ടിവലിച്ച് മാറ്റുവാൻ 400 ട്രക്കുകൾ ഉടനെത്തും. 2020 ആകുന്നതോടെ വാഹന സംബന്ധമായ എല്ലാ ആവശ്യങ്ങൾക്കും ഉതകുന്ന സമ്പൂർണ സേവന പ്ലാറ്റ്ഫോമായി റാഫിദിനെ മാറ്റുകയാണ് ലക്ഷ്യം.
റാഫിദ് ലോഞ്ചിങ് ചടങ്ങിൽ ഷാർജ ധനകാര്യ വകുപ്പ് ചെയർമാൻ ശൈഖ് മുഹമ്മദ് ബിൻ സഉൗദ് അൽ ഖാസിമി, ഷാർജ പൊലീസ് കമാൻഡർ ഇൻ ചീഫ് മേജർ ജനറൽ സൈഫ് അൽ സാരി അൽ ശംസി, ഡെ. കമാൻഡർ ഇൻ ചീഫ് ബ്രിഗേഡിയർ ജനറൽ അബ്ദുല്ല മുബാറക് ബിൻ ആമിർ, ട്രാഫിക് പൊലീസ് ഡയറക്ടർ കേണൽ മുഹമ്മദ് അലയ്ർ, റാഫിദ് ജി.എം സലീം സഇൗദ് അൽ മിദ്ഫ, റാഫിദ് ആക്സിഡൻറ് വിഭാഗം മേധാവി അബ്ദുൽ റഹ്മാൻ ബിൻ കന്നൂൻ അൽ ശംസി, റാഫിദ് മാനേജിങ് പാർട്ണർ ഉൈവസ് സഹ്റാൻ തുടങ്ങിയവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.