അബൂദബി: അബൂദബി എമിറേറ്റിലെ ജുബൈൽ െഎലൻഡിെൻറ വികസനത്തിനുള്ള 500 കോടി ദിർഹമിെൻ റ നിർമാണ പ്രവർത്തനങ്ങൾക്ക് ഗൾഫ് കോൺട്രാക്ടേഴ്സ് കമ്പനിക്ക് കരാർ നൽകി. റോ ഡുകളും മറ്റു അടിസ്ഥാന സൗകര്യങ്ങളും ഒരുക്കുന്നതിന് മുന്നോടിയായുള്ള പ്രവൃത്തിക ൾ കമ്പനി ഉടൻ ആരംഭിക്കും. 2020 ജനുവരിയോടെ പൂർത്തീകരിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് ജുബൈൽ െഎലൻഡ് ഇൻവെസ്റ്റ്മെൻറ് കമ്പനി (ജെ.െഎ.െഎ.സി) പ്രസ്താവനയിൽ അറിയിച്ചു.
കരാർ പ്രകാരം 25 ലക്ഷം ഘനമീറ്റർ കുഴിയെടുത്ത് മണ്ണ് നീക്കി 40 കിലോമീറ്റർ റോഡും 800 താമസകേന്ദ്രങ്ങളും നിർമിക്കണം. ഇമറാത്തികൾക്കും വിദേശികൾക്കും താമസയിടങ്ങളും വ്യാപാര സ്ഥാപനങ്ങളും വിനോദകേന്ദ്രങ്ങളും നിക്ഷേപാവസരങ്ങളും ഒരുക്കുകയാണ് ജുബൈൽ െഎലൻഡിലെ മുഖ്യ ലക്ഷ്യമെന്ന് ജെ.െഎ.െഎ.സി മാനേജിങ് ഡയറക്ടർ മുനീർ ഹൈദർ പറഞ്ഞു. യാസ് െഎലൻഡിനും സാദിയാത് െഎലൻഡിനും ഇടയിൽ സ്ഥിതി ചെയ്യുന്ന ജുബൈലിലേക്ക് വാഹനത്തിൽ അബൂദബിയിൽനിന്ന് 15 മിനിറ്റ്കൊണ്ട് എത്താം. 400 ഹെക്ടറിൽ ഉയർന്ന ചെലവിലുള്ളതും മിതമായ ചെലവിലുള്ളതുമായ വീടുകൾ, ചില്ലറവ്യാപാര സ്ഥാപനങ്ങൾ, ഒാഫിസുകൾ, റെസ്റ്റാറൻറുകൾ തുടങ്ങിയവ ഉൾക്കൊള്ളുന്നതാണ് പദ്ധതി.
മറാഫ അൽ ജുബൈൽ, നാദ് അൽ ദബി, സീഫ് അൽ ജുബൈൽ, െഎൻ അൽ മഹ, സൂഖ് അൽ ജുബൈൽ, ബിദാ അൽ ജുബൈൽ ആറ് നിക്ഷേപ മേഖല ഗ്രാമങ്ങളാണ് പദ്ധതിയിലുണ്ടാവുക. ഇവിടെ സ്വദേശികൾക്കും വിദേശികൾക്കും വസ്തു വാങ്ങാൻ സാധിക്കും. വിദേശികൾക്ക് വസ്തു വാങ്ങാൻ സാധിക്കുന്ന തരത്തിൽ ഏപ്രിലിൽ അബൂദബി എമിറേറ്റ് പുതിയ ഉടമാവകാശ നിയമം പാസാക്കിയിരുന്നു. 5000 മുതൽ 6000 വരെ പേർക്കാണ് ജുബൈൽ െഎലൻഡിൽ വീടുകൾ ആസൂത്രണം ചെയ്യുന്നത്. വില്ലകൾക്കൊന്നും 15 മീറ്ററിലധികം ഉയരം അനുവദിക്കില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.