ഷാർജ: പ്രഥമ ഇമാറാത്തി പുസ്തകോത്സവം ഇൗ മാസം 26 മുതൽ 28 വരെ ശൈഖ് മുഹമ്മദ് ബിൻ റോഡിന് സ മീപം സ്ഥിതി ചെയ്യുന്ന ഷാർജ ബുക് അതോറിറ്റി ആസ്ഥാനത്ത് നടക്കുമെന്ന് ചെയർമാൻ അഹമ ്മദ് ബിൻ റക്കാദ് അൽ അംറി പറഞ്ഞു. മെയ് 26 ഇമാറാത്തി റൈറ്റേഴ്സ് ഡേ ആയി സുപ്രീം കൗൺസിൽ അംഗവ ും ഷാർജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് ആൽ ഖാസിമി പ്രഖ്യാപിച്ചതുമായി ബന്ധപ്പെട്ട് വിപുലമായ സാംസ്കാരിക പരിപാടികളാണ് നടക്കുക.
രാത്രി 9.30 മുതൽ പുലർച്ചെ 12.30വരെയാണ് മേള നടക്കുകയെന്ന് ബുക് അതോറിറ്റി ഫെയർ ആൻഡ് ഫെസ്റ്റിവൽസ് ഡയറക്ടർ ഖൗല അൽ മുജൈനി പറഞ്ഞു. ഷാർജയെ യുനെസ്കോ ലോക പുസ്തക തലസ്ഥാനമായി പ്രഖ്യാപിച്ചതുമായി ബന്ധപ്പെട്ടുള്ള സാംസ്കാരിക പരിപാടികളുടെ പട്ടികയിൽ ഉൾപ്പെടുത്തിയാണ് ഇമാറാത്തി പുസ്തകോത്സം നടക്കുക.
സ്വദേശി എഴുത്തുകാർക്ക് മികച്ച അവസരങ്ങളും വേദികളും ഒരുക്കുക, ഇമാറാത്തി ചരിത്രം സംസ്കാരം പൈതൃകം എന്നിവ ലോകത്തിന് പകർന്ന് കൊടുക്കുക, ലോക പ്രശസ്ത പ്രസാധകരുടെയും എഴുത്തുകാരുടെയും ഇടയിലേക്ക് ഇമാറാത്തി എഴുത്തുകാരെ എത്തിക്കുക എന്ന ലക്ഷ്യങ്ങളാണ് പുസ്തകോത്സവത്തിെൻറ കാതലെന്ന റക്കാദ് പറഞ്ഞു. 22 പ്രസാധകരാണ് മേളയിൽ പങ്കെടുക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.