അജ്മാന്: ഹാബിറ്റാറ്റ് സ്കൂള്‍സ് യു.എ.ഇ ‘വിത്തില്‍ നിന്ന് വൃക്ഷത്തിലേക്ക്’ എന്ന ക്യാമ ്പയിലൂടെ തയ്യാറാക്കിയ 6000 വൃക്ഷത്തൈകള്‍ അജ്മാന് മുനിസിപ്പാലിറ്റിയുടെ കൃഷിവകുപ്പ ിന് കൈമാറി. മുരിങ്ങ,അഗത്തി ഇനങ്ങളില്‍പെട്ട തൈകളാണ് കൈമാറിയത്. ഹാബിറ്റാറ്റ് വിദ്യാ ര്‍ത്ഥികളും ജീവനക്കാരും പാകിയ വിത്തുകളില്‍ നിന്ന് വികസിപ്പിച്ചെടുത്തവയാണ് തൈകൾ. ഇവയുടെ വിതരണം ഒരേ വേദിയില്‍ നടത്തിയ ‘ഏറ്റവും ബൃഹത്തായ വൃക്ഷത്തൈ വിതരണം’ എന്ന ശീര്‍ഷകത്തില്‍ ഹാബിറ്റാറ്റിന് ഗിന്നസ് ലോക റെക്കോർഡും നേടിക്കൊടുത്തിരുന്നു.
അജ്മാൻ മുനിസിപ്പാലിറ്റി അഗ്രികൾച്ചർ ആൻഡ് പബ്ലിക് പാർക്ക് വിഭാഗത്തിലെ മറിയം ഗാനിം, അലി ഹമദ് എന്നിവർ ഹാബിറ്റാറ്റ് സ്കൂളിലെത്തി തൈകൾ ഏറ്റു വാങ്ങി. ഇനിയും 20000 ലേറെ തൈകൾ സ്കൂളിെൻറ കൈവശമുണ്ടെന്നും പരിപാലിക്കാൻ സന്നദ്ധരായ യു.എ.ഇയിലെ ഏതൊരു വ്യക്തിക്കും സംഘടനകൾക്കും സ്ഥാപനങ്ങൾക്കും അവ സൗജന്യമായി നൽകുമെന്നും സ്കൂൾ അധികൃതർ വ്യക്തമാക്കി. www.farmingathabitatschool.org വെബ്സൈറ്റിലൂടെയോ 0502102342 എന്ന ഫോണ്‍ നമ്പറിലോ ബന്ധപ്പെട്ട് താൽപര്യം അറിയിക്കാനാവും. വൃക്ഷത്തൈകൾ സംരക്ഷിക്കുമെന്ന് ഉറപ്പാക്കുന്ന സാക്ഷ്യപത്രം പൂരിപ്പിച്ച് നല്‍കുന്നവർക്ക് വൃക്ഷത്തൈകള്‍ ലഭ്യമാക്കും.
നടാന്‍ പുറം സ്ഥലം ആവശ്യമുളള ഇനങ്ങളില്‍ പെട്ട വൃക്ഷത്തൈകളാണ് ഇത്തരത്തില്‍ കൈമാറുന്നത്. പ്രകൃതി സംരക്ഷണത്തില്‍ യു.എ.ഇ രാഷ്ട്രശില്‍പിക്കുളള അതുല്ല്യമായ പങ്കിനെ ആദരിച്ചുകൊണ്ട്, സായിദ് വര്‍ഷാചരണ വേളയിലാണ് ‘വിത്തില്‍ നിന്ന് വൃക്ഷത്തിലേക്ക് പദ്ധതിക്ക് തുടക്കം കുറിച്ചതെന്ന് ഹാബിറ്റാറ്റ് സ്കൂള്‍സ് മാനേജിങ് ഡയറക്ടര്‍ ഷംസു സമാന് പറഞ്ഞു. സഹിഷ്ണുതാ വര്‍ഷത്തില്‍ വിതരണത്തിെൻറ മൂന്നാം ഘട്ടത്തിലേക്ക് പ്രവേശിച്ചിരിക്കുകയാണ്. ഓരോ വൃക്ഷത്തൈകളിലും ഒരു ജീവന് ഉണ്ടെന്നതിനാല്‍ അവയുടെ സംരക്ഷണം, വിതരണ യജ്ഞത്തിനുശേഷവും ഉറപ്പുവരുത്തേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.