റാസൽഖൈമ: ചെറിയ കുറ്റങ്ങൾക്ക് തടവുശിക്ഷ അനുഭവിക്കുന്നവരെ ഇലക്്ട്രോണിക് ടാ ഗ് ധരിപ്പിച്ച് വിട്ടയക്കാൻ റാസൽഖൈമയിൽ നടപടി തുടങ്ങി.
പബ്ലിക് പ്രോസിക്യൂഷൻ വ കുപ്പ്, കോടതി വകുപ്പ്, ആഭ്യന്തര മന്ത്രാലയം എന്നിവയുടെ സഹകരണത്തിലാണ് നടപടി. കുറ ്റകൃത്യ നിയമത്തിലെ പുതിയ ഭേദഗതിക്കൾക്ക് അനുസൃതമായാണ് പുതിയ തീരുമാനം. നിരീക്ഷ ണ സംവിധാനത്തിെൻറ ഉപയോഗം രാജ്യത്തിെൻറ നിയമ^നീതിന്യായ വ്യവസ്ഥയുടെ പുരോഗതിയാണ് പ്രതിഫലിപ്പിക്കുന്നതെന്ന് റാസൽഖൈമ ജുഡീഷ്യൽ കൗൺസിൽ സെക്രട്ടറിയും അറ്റോർണി ജനറലുമായ ഹസ്സൻ മുഹൈമദ് പറഞ്ഞു.
ഇലക്േട്രാണിക് ടാഗ് മുഖേന കുടുംബങ്ങളെ ബാധിക്കാതെ കുറ്റവാളികൾക്ക് ശിക്ഷ നടപ്പാക്കാൻ കഴിയുമെന്നും അവരെ സമൂഹത്തിലെ സജീവ അംഗങ്ങളായി തിരിച്ചുകൊണ്ടുവരാൻ സാധിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. അബൂദബിയിൽ കഴിഞ്ഞ വർഷം 133 കുറ്റവാളികളെ ഇലക്ട്രോണിക് ടാഗ് ധരിപ്പിച്ച് ജയിൽശിക്ഷയിൽനിന്ന് ഒഴിവ് നൽകിയതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. അന്തിമ വിധി പ്രഖ്യാപിക്കപ്പെട്ട 28 പേരും കസ്റ്റഡിയിലോ വിചാരണയിലോ ഉള്ള 105 പേരെയുമാണ് ഇപ്രകാരം വിട്ടയച്ചിരുന്നത്.
കുറ്റവാളികളെ സമൂഹത്തിലേക്ക് തന്നെ തിരിച്ചെത്തിക്കുന്നതിലൂടെ അവർക്ക് തെറ്റുതിരുത്തി മാതൃകാ ജീവിതം നയിക്കാൻ സാധിക്കുമെന്നാണ് കരുതുന്നതെന്ന് സാമൂഹിക സുരക്ഷാവിഭാഗം ഡയറക്ടർ ബ്രിഗേഡിയർ അഹ്മദ് സെയ്ഫ് ബിൻ സെയ്തൂൻ അൽ മുഹൈരി അഭിപ്രായപ്പെടുന്നു. ഇത് കുടുംബത്തിനും ആശ്വാസകരമാകും. ടാഗ് ധരിച്ചവർക്ക് ജോലി ചെയ്യാനോ തൊഴിലന്വേഷണത്തിനോ തടസ്സമുണ്ടാകില്ല. വിദ്യാഭ്യാസം തുടരാനും അവസരം ലഭിക്കും. ജയിലിലെ തിരക്ക് കുറക്കാനും തീരുമാനം വഴിയൊരുക്കുമെന്ന് അഹ്മദ് സെയ്ഫ് ബിൻ സെയ്തൂൻ അൽ മുഹൈരി ചൂണ്ടിക്കാട്ടി. ഇലക്ട്രോണിക് ടാഗ് ധരിക്കുന്ന കുറ്റവാളിയെ 24 മണിക്കൂറും നിരീക്ഷിക്കാൻ സാധിക്കും. ആവശ്യമാണെങ്കിൽ വിശദീകരണം തേടുകയും നടപടിയെടുക്കുകയും ചെയ്യും. ടാഗ് ഒഴിവാക്കാനോ കേടുവരുത്താനോ ശ്രമിച്ചാൽ വിവരം ഉടൻ പൊലീസിന് ലഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.