ഷാർജ: റമദാൻ കണക്കിലെടുത്ത് തോന്നിയ വിലക്ക് സാധനങ്ങൾ വിൽക്കുന്നവരെ വരച്ച വരയി ൽ നിറുത്താൻ സാമ്പത്തിക മന്ത്രാലയം. ചന്തകളിലെല്ലാം വിലവിവര പട്ടിക ഉപഭോക്താക്കൾ ക ാണതക്ക വിധം പ്രദർശിപ്പിച്ചിരിക്കണമെന്നാണ് നിയമം. അതിൽ പറഞ്ഞിരിക്കുന്ന വിലയിലു ം കൂട്ടി സാധനങ്ങൾ വിൽക്കുന്നതുമായി ബന്ധപ്പെട്ട രേഖാമൂലമുള്ള പരാതികൾ ലഭിച്ചാലോ, കണ്ടെത്തിയാലോ കച്ചവട സ്ഥാപനങ്ങൾക്കെതിരെ നടപടിയുണ്ടാകും.
യു.എ.ഇയിലെ എല്ലാകച്ചവട സ്ഥാപനങ്ങളിലും പരിശോധകർ ഏത് സമയത്തും കടന്ന് വന്നേക്കാം. വിലവിവര പട്ടികക്ക് പുറമെ, സാധനങ്ങളുടെ ഗുണമേൻമയും പരിശോധിക്കും. സ്ഥാപനത്തിലെ ശുചിത്വം, ഭക്ഷണ പദാർഥങ്ങളുടെ ക്രമീകരണം, വ്യക്തി ശുചിത്വം, പരിസരം തുടങ്ങിയവയെല്ലാം പരിശോധനയുടെ പരിധിയിൽ വരും.
ഷാർജയിലെ പ്രധാന ജനറൽ മാർക്കറ്റിൽ വിലവിവര പട്ടിക ഉപഭോക്താക്കൾ കാണുന്ന വിധത്തിൽ പ്രദർശിപ്പിക്കണമെന്ന താക്കീതും മന്ത്രാലയം കഴിഞ്ഞ ദിവസം നൽകിയിരുന്നു. അതത് എമിറേറ്റുകളിലെ സാമ്പത്തിക കാര്യ വകുപ്പുമായി സഹകരിച്ചാണ് പരിശോധന. പോയവർഷങ്ങളിലും ഇത്തരം പരിശോധന നടന്നിരുന്നു. നിരവധി സ്ഥാപനങ്ങൾക്കാണ് പിഴ ലഭിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.