റാസൽഖൈമ: ദൈവത്തിനു സ്തുതി, ആ ഉമ്മക്ക് അത്രയേറെ ധൈര്യം നൽകിയതിന്. ഇല്ലായിരുന്നെങ്കിൽ റാസൽൈഖമ ഇന്നലെ ഉണരുന ്നത് ഒരു ദുരന്ത വാർത്ത കേട്ടു കൊണ്ടായിരുന്നേനെ. റാസൽഖൈമ ഖുസും മേഖലയിലെ ഒരു മാതാവിെൻറ സമയോചിതമായ ധീരതയിൽ മൂന്നു കുഞ്ഞുങ്ങളുടെ ജീവനാണ് രക്ഷിക്കാനായത്. ഷോർട്ട് സർക്യൂട്ട് മൂലം എയർ കണ്ടീഷനറിൽ നിന്ന് തീ ഉയരുകയായിരുന്നു. കുട്ടികൾ കിടക്കുന്ന മുറിയിലെ എസിയാണ് ചതിച്ചത്. മുറി നിറയെ കറുത്ത പുക നിറഞ്ഞു പുറത്തു കടക്കാൻ ഒരു വഴിയുമില്ല എന്ന അവസ്ഥയിലും ഉമ്മ പ്രതീക്ഷയും മനസാന്നിധ്യവും കൈവിട്ടില്ല. ജനൽ തകർത്ത് ഒന്നിനു പിറകെ ഒന്നായി മക്കളെ പുറത്തേക്ക് എത്തിച്ചു.
അതിനു ശേഷം സ്വയം പുറത്തു കടന്നു. ഏതാനും നിമിഷങ്ങൾക്കകം വൻ ശബ്ദത്തോടെ എ.സി പൊട്ടിത്തെറിക്കുകയും ചെയ്തു. പുക നിറഞ്ഞ മുറിയിൽ ശ്വാസം മുട്ടി മരിക്കുമായിരുന്ന അവസ്ഥയിലായിരുന്നു ഇൗ സ്ത്രീയെന്ന് റാസൽഖൈമ സിവിൽ ഡിഫൻസ് ഉദ്യോഗസ്ഥർ പറയുന്നു. പക്ഷെ സ്വന്തം സുരക്ഷയേക്കാളേറെ മക്കളുടെ ജീവൻ രക്ഷിക്കുന്നതിനാണ് ഇവർ പരിഗണന നൽകിയത്. വിവരം ലഭിച്ചയുടനെ തന്നെ റാസൽഖൈമ പൊലീസിെൻറ അഗ്നിശമന വിദഗ്ധരും പട്രോളിങ് സംഘവും സ്ഥലത്തെത്തി. തീപിടിത്തം നടന്ന വീട് വളച്ചു കെട്ടുകയും സമീപത്തെ വീടുകളിൽ നിന്ന് ആളുകളെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റുകയും ചെയ്തു.
വീട്ടിനുള്ളിൽ നിറഞ്ഞ പുക വലിച്ചെടുത്ത ശേഷം വെള്ളയും പതയും ഉപയോഗിച്ച് തീ അണക്കുകയും ചെയ്തു. ജനൽ ചില്ലുകൾ കൊണ്ട് കുട്ടികൾക്ക് നേരിയ പോറലുകളും പരിക്കുമുണ്ട്. എന്നാൽ മാതാവിെൻറ തോളിലെ മുറിവ് ഒരൽപ്പം ഗുരുതരമാണ്. സമയോചിതമായ ആ ഇടപെടൽ നടത്തിയില്ലായിരുന്നെങ്കിൽ ഏവരുടെയും ജീവൻ നഷ്ടമായേനെയെന്ന് മാതാവിെൻറ ധീരതയെ പ്രശംസിച്ച സിവിൽ ഡിഫൻസ് അധികൃതർ പറഞ്ഞു. വീടുകളിലെ ഇലക്ട്രോണിക്സ് ഉപകരണങ്ങൾ, പ്രത്യേകിച്ച് എയർ കണ്ടീഷനറുകൾ നല്ല രീതിയിൽ പ്രവർത്തനക്ഷമമാണെന്ന് ഉറപ്പുവരുത്തണെമന്നും അധികൃതർ ഉണർത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.