അൽഐൻ: ഹരിത നഗരിയിലെ സ്വദേശികളും വിവിധ ദേശക്കാരായ പ്രവാസികളും പ്രാദേശിക കാർഷി ക വിളവെടുപ്പിെൻറ ആഘോഷ നിറവിൽ.
അൽഐനിലെ തോട്ടങ്ങളിൽ പാരമ്പര്യമായി കൃഷി ചെയ്ത ുവരുന്ന പച്ചക്കറി ഇനങ്ങളായ തക്കാളി, കക്കരി, വഴുതന, കാരറ്റ്, കാബേജ്, ചെരങ്ങ, വെള്ളരി, പ യർ, ബീൻസ്, വെണ്ട, കോളിഫ്ലവർ, കാപ്സിക്കം തുടങ്ങിയവയുടെ വിളവെടുപ്പ് സമയമാണ് ഏപ്രി ൽ, മേയ് മാസങ്ങൾ.
ഇതു കാരണം അൽഐൻ മാർക്കറ്റിൽ അൽഎൻ നഗരസഭ നേരിട്ട് നടത്തുന്ന പഴം^പച്ചക്കറി കടയിലുൾപ്പടെ വലിയ വിലക്കുറവിലാണ് ഉൽപന്നങ്ങൾ വിൽക്കുന്നത്.
പച്ചക്കറികൾക്കൊപ്പം യു.എ.ഇയിലെയും ഒമാനിലെയും വിവിധ തരം പഴ വർഗങ്ങളും വിലക്കുറവിൽ ലഭ്യമാണ്. വിവിധയിനം മുസമ്പി, ഓറഞ്ച്, മാങ്ങ, തണ്ണിമത്തൻ, ആപ്പിൾ എന്നിവ കുറഞ്ഞ വിലയിലാണ് ലഭ്യമാക്കുന്നത്. വിഷുവിന് പച്ചക്കറി-^പഴവർഗങ്ങൾ കുറഞ്ഞ വിലക്ക് ലഭിച്ച സന്തോഷത്തിലാണ് മലയാളി പ്രവാസികൾ. കിലോക്ക് തക്കാളി മൂന്ന് ദിർഹം, വഴുതന 1.95 ദിർഹം, ചെരങ്ങ, കാബേജ് ഒരു ദിർഹം, വലിയ ഉള്ളി, തേങ്ങ 1.50 ദിർഹം, കാപ്സിക്കം 4.95 ദിർഹം, കക്കരി 1.75 ദിർഹം, കാരറ്റ് 2.50 ദിർഹം, ബീൻസ്, വെണ്ട, പയർ തുടങ്ങിയവ 5.50 ദിർഹം എന്നിങ്ങനെയാണ് വില. വിഷു സ്പെഷലായ വെള്ളരി മൂന്ന് ദിർഹത്തിന് ലഭിക്കുന്നു.
യു.എ.ഇയിലെയും ഒമാനിലെയും തോട്ടങ്ങളിൽനിന്നുള്ള വിവിധ തരം മുസമ്പികൾക്ക് 1.75 മുതൽ 2.5 വരെ ദിർഹമാണ് വില. ഓറഞ്ച് 2.50 ദിർഹത്തിന് ലഭിക്കുന്നുണ്ട്. പാലക്ക്, പുതിയിന, ഉള്ളിയില തുടങ്ങി സാലഡുകൾക്ക് ഉപയോഗിക്കുന്ന ഇലകൾ 80 ഫിൽസാണ് ഒരു കെട്ടിെൻറ വില.
വിഷു ആയതിനാൽ വെള്ളരി, പയർ, തേങ്ങ തുടങ്ങിയവക്ക് ആവശ്യക്കാർ ഏറെയാണന്ന് ഷോപ്പ് ജീവനക്കാർ ഗൾഫ് മാധ്യമത്തോട് പറഞ്ഞു. ഒമാനിൽ നിന്നുള്ള ചെറുപഴത്തിന് 5.50 ദിർഹമും നേന്ത്രപഴത്തിന് 7.50 ദിർഹമും ആണ് കിലോ വില. കർഷകരിൽനിന്ന് നഗരസഭ കാർഷിക ഉൽപന്നങ്ങൾ നേരിട്ട് ശേഖരിച്ച് മാർക്കറ്റിൽ എത്തിക്കുന്നതിനാലണ് ഇത്രയും കുറഞ്ഞ വിലക്ക് വിൽപന നടത്താൻ കഴിയുന്നതെന്ന് ജീവനക്കാർ പറയുന്നു. വിലയിലുള്ള വ്യത്യാസം തന്നെയാണ് ജനങ്ങളെ ഇവിടേക്ക് ആകർശിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.