റാസല്‍ഖൈമ: മയക്കുമരുന്ന് പ്രചാരണത്തിലേര്‍പ്പെടുന്ന ‘അദൃശ്യ ശക്തി’കളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാന്‍ സഹായിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് റാക് കിരീടവകാശി ശൈഖ് മുഹമ്മദ് ബിന്‍ സഊദ് ക്യാഷ് പ്രൈസ് നല്‍കുമെന്ന് റാക് പൊലീസ് മേധാവി ബ്രിഗേഡിയര്‍ ജനറല്‍ അലി അബ്ദുല്ല ബിന്‍ അല്വാന് അല്‍ നുഐമി വ്യക്തമാക്കി. മയക്കുമരുന്ന് വിപത്തിനെതിരെ റാക് മെഡിക്കല്‍ ഹെല്‍ത്ത് ആന്റ് സയന്‍സ് സര്‍വകലാശാലയില്‍ റാക് പൊലീസിന്‍െറ നേതൃത്വത്തില്‍ നടന്ന രണ്ടാമത് സ്റ്റുഡന്റ്സ് മീറ്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രാജ്യ ഭദ്രത തകര്‍ക്കുന്ന മയക്ക് മരുന്നിനെതിരെ വിദ്യാര്‍ഥികളെയും യുവാക്കളെയും കൂടെ നിര്‍ത്തിയുള്ള പ്രചാരണത്തിനാണ് ഊന്നല്‍ നല്‍കുന്നത്.
റാക് കിരീടവകാശി ശൈഖ് മുഹമ്മദിന്‍െറ രക്ഷകര്‍തൃത്വത്തില്‍ ഇതിനായി വ്യാപക ബോധവത്കരണം നടത്തും. വിദ്യാര്‍ഥികള്‍ക്ക് സമൂഹത്തോടുള്ള ബാധ്യത നിര്‍വഹിക്കാന്‍ പ്രചോദനം നല്‍കുന്നതാണ് കിരീടവകാശി ശൈഖ് മുഹമ്മദ് ബിന്‍ സഊദ് ബിന്‍ സഖര്‍ ആല് ഖാസിമിയുടെ പാരിതോഷിക പ്രഖ്യാപനം. മയക്കുമരുന്നിനടിപ്പെട്ടവരെ തിരികെ ജീവിതത്തിലേക്ക് കൊണ്ടുവരാനും വിപണനത്തിന് മുതിരുന്നവരെ നിയമത്തിന് മുന്നില്‍ കുടുക്കുന്നതിനും നടപടി സഹായിക്കുമെന്നും അലി അബ്ദുല്ല തുടര്‍ന്നു. മയക്കുമരുന്ന് പ്രൊമോട്ടര്‍മാര്‍ കൗമാര പ്രായക്കാരെ ലക്ഷ്യമിടുന്നത് സമൂഹത്തിലുണ്ടാക്കുന്ന പ്രത്യാഘാതം ഗുരുതരമായിരിക്കുമെന്ന് സ്റ്റുഡന്റ്സ് മീറ്റ് വിലയിരുത്തി. കുട്ടികളുടെ സൗഹൃദവലയത്തെക്കുറിച്ച് രക്ഷിതാക്കള്‍ ശരിയായ ധാരണ പുലര്‍ത്തണം. സംശയകരമായ സാഹചര്യങ്ങളില്‍ കാണുന്നവരെക്കുറിച്ചുള്ള വിവരങ്ങള്‍ 999 ടോള്‍ ഫ്രീ നമ്പറില്‍ അറിയിക്കുന്നത് ദുരന്തങ്ങള്‍ ഒഴിവാക്കാന്‍ സഹായിക്കും.
ഫെഡറല്‍ കൗണ്‍സില്‍ അംഗം നെയ്മ അല്‍ ശര്‍ഹാന്‍, റാക് മെഡിക്കല്‍ യൂനി. ഡയറക്ടര്‍ ഡോ. ഗുരുമാവ റാവു, ആന്റി നര്‍ക്കോട്ടിക്സ് വകുപ്പ് ഡയറക്ടര്‍, അദ്നാല്‍ അലി അല്‍ സാബി, ഡോ. താലത്ത് മത്താര്‍, വിവിധ വകുപ്പ് മേധാവികള്‍, ഉദ്യോഗസ്ഥര്‍, അധ്യാപകര്‍, വിദ്യാര്‍ഥികള്‍ തുടങ്ങിയവര്‍ മീറ്റില്‍ പങ്കെടുത്തു. മയക്കുമരുന്ന് വിപത്തിനെതിരെ സമൂഹം ജാഗ്രത പുലര്‍ത്തണമെന്ന സന്ദേശം ഉയര്‍ത്തി കഴിഞ്ഞ വാരം ആഭ്യന്തര മന്ത്രാലയത്തിന്‍െറ ആഭിമുഖ്യത്തില്‍ റാസല്‍ഖൈമയില്‍ യൂത്ത് ഡയലോഗ് വർക്ഷോപ്പും നടന്നിരുന്നു. സംവാദത്തില്‍ നാഷണല്‍ കൗണ്‍സില്‍ അംഗം ഡോ. സാലിം അല്നര്, ഡ്രഗ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടര്‍ ബ്രിഗേഡിയര്‍ ജനറല്‍ അദ്നാന് അല്‍ സാബി, പീനല്‍ ആന്റ് കറക്ഷനല്‍ ഇന്സ്റ്റിറ്റ്യൂഷന് ഡയറക്ടര്‍ ബ്രിഗേഡിയര്‍ ജനറല്‍ യാഖൂബ് യൂസഫ് അബൂലൈല, പബ്ലിക് ഹെല്‍ത്ത് ആന്റ് റിസര്‍ച്ച് ഡയറക്ടര്‍ ഡോ. അലി അല്‍ മര്സൂയ്, ഡോ. യഹ്യ ദര്‍വീഷ് അല്‍ അന്‍സാരി, ഡോ. അംന അജ്ലന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.