അബൂദബി: മുഹമ്മദ് നബിയുടെ ജന്മദിനം പ്രമാണിച്ച് യു.എ.ഇയിലെ പൊതുമേഖലയിലും സ്വകാര്യ മേഖലയിലും നവംബർ 18ന് പൊതു അവധി പ്രഖ്യാപിച്ചു. നവംബർ 19ന് പ്രവൃത്തി പുനരാരംഭിക്കും. നവംബർ 18 ഞായറാഴ്ചയായതിനാൽ വാരാന്ത്യ അവധികൾ അടക്കം സർക്കാർ മേഖലയിൽ തുടർച്ചയായി മൂന്ന് ദിവസം ഒഴിവ് ലഭിക്കും. മന്ത്രാലയങ്ങൾ, ഫെഡറൽ സ്ഥാപനങ്ങൾ എന്നിവക്ക് നവംബർ 18ന് അവധിയായിരിക്കുമെന്ന് യു.എ.ഇ മന്ത്രിസഭ അറിയിച്ചു.
നബിദിനത്തോടനുബന്ധിച്ച് യു.എ.ഇ പ്രസിഡൻറ് ശൈഖ് ഖലീഫ ബിൻ സായിദ് ആൽ നഹ്യാൻ, വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം, അബൂദബി കിരീടാവകാശിയും യു.എ.ഇ സായുധ സേനാ ഡെപ്യൂട്ടി സുപ്രീം കമാൻഡറുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ തുടങ്ങിയവർക്ക് മന്ത്രിസഭ ആശംസ നേർന്നു. സ്വകാര്യ മേഖല ജീവനക്കാർക്കും സർക്കാർ ജീവനക്കാർക്കും നവംബർ 18 പൊതു അവധി ആയിരിക്കുമെന്ന് മാനവവിഭവശേഷി^സ്വദേശിവത്കരണ മന്ത്രാലയം അറിയിച്ചു. നബിദിനത്തിന് മുന്നോടിയായി രാജ്യത്തെ ഭരണാധികാരികൾക്കും ജനങ്ങൾക്കും മന്ത്രാലയം അഭിനന്ദനമറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.