വാർത്തകളിൽ മാത്രം കേട്ടു പരിചയച്ചിരുന്ന കോവിഡ് 19 യു.എ.ഇയിൽ എത്തിയതു മുതൽ മനസിൽ ആശങ്കയും മുളപൊട്ടിയിരുന്നു. എങ്ങിനെയെങ്കിലും നാട്ടിലെത്തിയാൽ മതി എന്നായിരുന്നു മനസ് നിറയെ. എങ്കിൽ പോലും, ഇൗ മഹാമാരി ഞങ്ങളെയും തേടി വരും എന്ന് സ്വപ്നത്തിൽ േപാലും കരുതിയതുമില്ല. ഏപ്രിൽ എട്ട്, അന്നാണ് ഞങ്ങളുടെ മനസിൽ ആശങ്ക പടർത്തി വീട്ടിലുള്ളവരെയെല്ലാം പനി പിടികൂടിയത്. എനിക്കാണെങ്കിൽ ശരീരമൊട്ടാകെ വേദനയുമുണ്ട്. വൈറൽ പനിയാണെന്ന് മനസിനെ പറഞ്ഞു വിശ്വസിപ്പിച്ചുകൊണ്ടിരുന്നു.
എന്നാൽ, ആത്മവിശ്വാസമെല്ലാം അസ്ഥാനത്താക്കി നബീൽകാക്കയുടെ അനുജൻ നൗഫലിന് കോവിഡ് സ്ഥിരീകരിച്ചു. ഒരേ വില്ലയിലാണ് ഞങ്ങൾ താമസം. അതിനാൽ, വൈറസിെൻറ കണികകൾ ഞങ്ങളുടെ ഉള്ളിലും പ്രവേശിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കി. ഭക്ഷണത്തിനാണെങ്കിൽ രുചിയുമില്ല, കഴിക്കാൻ തോന്നുന്നുമില്ല. മനസ് നിറയെ സോയമോളുടെ മുഖമായിരുന്നു. അന്ന് രാത്രിതന്നെ നൗഫൽ റൂം മാറാൻ വേണ്ടി ഓൺലൈൻ വഴി അപേക്ഷിച്ചപ്പോൾ മൂന്നോ നാലോ ദിവസം കഴിഞ്ഞേ മാറാൻ പറ്റുകയുള്ളു എന്ന വിവരം ലഭിച്ചു. ഈ രാത്രി തള്ളി നീക്കാമെന്ന് കരുതി എല്ലാവരും ചേർന്ന് മുറികളും ബാത്റൂമും അണുവിമുക്തമാക്കാൻ തയാറെടുത്തു. പരസ്പരം സംസാരിക്കാൻ പോലും പറ്റാതായി.
സങ്കടം മാറാതെ ഞങ്ങൾ ആ രാത്രി മുഴുവൻ ഉറക്കമൊഴിഞ്ഞു നേരം വെളുപ്പിച്ചു. പരിശോധിക്കാം എന്ന ഉദ്ദേശത്തോടെ അതിരാവിലെ ആറ് മണിക്ക് ഞാനും നബീൽകാക്കയും സോയ മോളും ഷെയ്ഖ് ഖലീഫ ഹോസ്പിറ്റലിലെത്തി. എമർജൻസി സെക്ഷനിൽ നേരിട്ടെത്തിയ ഞങ്ങൾ റൂമിൽ ഒരാൾക്ക് പോസറ്റീവ് ഉള്ള കാര്യം അറിയിച്ചു. നാല് മണിക്കൂറിന് ശേഷമാണ് പരിശോധനക്ക് അവസരം കിട്ടിയത്. ഒരു ഭാഗത്തു കോവിഡ് ടെസ്റ്റിനുള്ള നീണ്ട ക്യൂ. മറുഭാഗത്ത് പോസിറ്റീവ് കേസ് മാത്രമുള്ളവരുടെ ക്യൂ. കണ്ടിട്ട് തല കറങ്ങാൻ തുടങ്ങി. തലേദിവസം ഉറങ്ങാത്ത ക്ഷീണം വേറെയും. കാത്തിരിപ്പിന് ശേഷം ഞങ്ങളുടെ പരിശോധന പൂർത്തിയാക്കി. എന്നാൽ, ഡോക്ടറെ കണ്ടിട്ട് പോയാൽ മതി എന്ന് നഴ്സ് നിർബന്ധിച്ചു. രാത്രി പത്ത് മണിയോടെയാണ് ഡോക്ടർ എത്തിയത്.
ഭക്ഷണത്തിന് രുചി കിട്ടാത്തതും മണം പിടിക്കാൻ പറ്റാത്തതും മാത്രമാണ് രോഗലക്ഷണമായി എന്നിൽ ഉള്ളത്. മറ്റ് ലക്ഷണങ്ങൾ ഒന്നുമില്ലാത്തതിനാൽ രോഗമുണ്ടാവില്ലെന്ന ആത്മവിശ്വാസത്തിലായിരുന്നു. എന്നാൽ, എന്നോട് മാത്രം അവിടെ താമസിക്കാൻ ഡോക്ടർ നിർദേശിച്ചു. നബിൽകാക്കയും സോയയും റൂമിലേക്കു തിരിച്ചു. അപ്രതീക്ഷിതമായ അഡ്മിറ്റ് കാരണം എന്തൊക്കെയോ അസ്വസ്ഥത. മാറ്റാൻ വസ്ത്രങ്ങൾ പോലും കരുതിയിരുന്നില്ല. ഫോൺ വിളിക്കാൻ നോക്കിയപ്പോൾ ചാർജില്ലാതെ മൊബൈൽ സ്വിച്ച് ഓഫ് ആയി. മനസ് വീണ്ടും കരയാൻ തുടങ്ങി. ഒടുവിൽ നഴ്സ് ലാൻഡ് ഫോൺ സൗകര്യം ഏർപെടുത്തി തന്നു. ഫോൺ വിളിച്ചു കുറെ കരഞ്ഞു. ഞാൻ തനിച്ചായി എന്ന തോന്നൽ. ശരീരവും മനസ്സും തളർന്നു. അടുത്ത ദിവസം പുലർച്ചെ നബീൽകാക്ക കൊടുത്തുവിട്ട വസ്ത്രങ്ങളും ചാർജറും മറ്റു അവശ്യസാധനങ്ങളുമായി സിസ്റ്റർ റൂമിലെത്തി. ഉച്ചക്ക് രണ്ട് മണിക്ക് ഡോക്ടറുടെ ഫോൺകോൾ. ‘ഹലോ റുക്സാനാ, സുഖമാണോ. ഇന്നലെ എടുത്ത ടെസ്റ്റ് റിസൾട്ട് പോസിറ്റീവാണ്. പേടിക്കാനൊന്നുമില്ല. ഇവിടെതന്നെ താമസം തുടരാം.
ആ നിമിഷത്തെ ഇപ്പോഴും വിവരിക്കാനാവില്ല. ഞാൻ പൊട്ടിക്കരഞ്ഞു. ‘നീ ചെറുപ്രായമല്ലേ. ഒട്ടും പേടിക്കേണ്ട. ഉടൻ തിരിച്ചുപോകാം. ഇവിടെ എല്ലാംകൊണ്ടും സുരക്ഷിതമാണ്. കൂടെ ഞങ്ങളും ഉണ്ട്. ടെൻഷൻ അടിക്കണ്ട’-േഡാക്ടർ പറഞ്ഞു. പിന്നീട് വീട്ടുകാരുടെ ഫോൺ വിളികളുടെ പ്രവാഹമായിരുന്നു. ഡോക്ടർമാരും ഇടക്കിടെ വിളിക്കും. ആദ്യ രണ്ട് ദിവസം മരുന്നുകളൊന്നുമില്ലായിരുന്നു. മൂന്നാം ദിനം രണ്ട് ഗുളിക കഴിക്കാൻ തുടങ്ങി. നാലാം ദിവസം അടുത്ത പരിശോധന ഫലം വന്നു. അതും പോസിറ്റീവ്. എല്ലാം കൈവിെട്ടന്ന് കരുതിയ നിമിഷങ്ങളായിരുന്നു. പടച്ചവനോട് പ്രാർത്ഥിച്ചു കൊണ്ടേയിരുന്നു. കൂൾ ആവാൻ നബീൽകാക്കയും ഉപദേശിച്ചതോടെ മനസിന് ധൈര്യം കൊടുത്തുനിന്നു. നബീൽക്കയുടെയും മോളുടെയും പരിശോധന ഫലം നെഗറ്റീവായതായിരുന്നു ഏക ആശ്വാസം.
കുറച്ച് ദിവസം കഴിഞ്ഞ് ആശുപത്രിയിലേക്ക് മാറ്റി. തൊട്ടടുത്ത റൂമിലെ റിസൾട്ട് നെഗറ്റീവ് ആയ ഒരാൾ എനിക്കൊപ്പം ഹോട്ടൽ മുറിയിലുണ്ടായിരുന്നു. അതേ ഹോസ്പിറ്റലിലെ നഴ്സ് ആണെന്നും ജോലിക്കിടയിലാണ് വൈറസ് കടന്നുകൂടിയതെന്നും അവൾ പറഞ്ഞു. നാല് മാസം മാത്രം പ്രായമുള്ള കുഞ്ഞിനെ ഉപ്പയുടെയും ഉമ്മയുടെയും കൂടെനിർത്തി നിരീക്ഷണത്തിൽ കഴിയേണ്ടി വന്ന അവളെ കുറിച്ചോർത്തപ്പോൾ മനസ് പിടച്ചു. അബൂദബി നഗരത്തിലെ അറിയപ്പെടുന്ന ഹോട്ടലിലായിരുന്നു താമസം.18ാം നിലയിലെ രാജകീയ മുറിയാണ് ഞങ്ങൾക്കായി ഒരുക്കിയിരുന്നത്. ഒറ്റപ്പെട്ടു പോയെന്ന തോന്നലൊക്കെ അവിടെയെത്തിയപ്പോൾ മാറി. നേരത്തിന് വിലയേറിയ അറേബ്യൻ ഭക്ഷണം, പഴ വർഗങ്ങൾ, പലതരം ജ്യൂസ്. ഇതൊക്കെയായിരുന്നു മരുന്ന്. നാവിന് രുചിയില്ലാത്തതിനാൽ അബൂദബിയിലുള്ള അടുത്ത ബന്ധുക്കൾ മൂന്ന് നേരവും ഭക്ഷണമെത്തിച്ചു തന്നു.
തുടർച്ചയായ അഞ്ച് ദിവസം അവരുടെ വീട്ടിൽ നിന്നും നാടൻ ഭക്ഷണം ഉണ്ടാക്കി കൃത്യ സമയത്തു എത്തിക്കാൻ മനസ് കാണിച്ച അവരോട് എന്നും നന്ദിയും കടപ്പാടുമാണ്. ഏപ്രിൽ 16ന് ആ സന്തോഷ വാർത്തയെത്തി. എെൻറ ഫലം നെഗറ്റീവ്. അന്ന്തന്നെ മറ്റൊരു ടെസ്റ്റ് കൂടി. അതും നെഗറ്റീവ്. ദിവസങ്ങൾക്ക് ശേഷം മനസ് തുറന്ന് ചിരിച്ചത് അന്നായിരുന്നു. പഴയ റൂമിലേക്ക് തിരിച്ചു പോകുന്നത് സുരക്ഷിതമല്ല എന്ന് തോന്നിയതിനാൽ ബനിയാസിലുള്ള ബന്ധുവിെൻറ വീട്ടിലെ റൂമിലായിരുന്നു പിന്നീടുള്ള ക്വാറൻറീൻ ദിനങ്ങൾ. പത്ത് ദിവസം സോയമോളെ മാറ്റി നിർത്തേണ്ടി വന്നതായിരുന്നു ഏറെ സങ്കടകരം. കോവിഡ് അതിജീവിച്ച എല്ലാവരും പറയുന്ന കാര്യം ഒരിക്കൽ കൂടി ഞാനും ഒാർമിപ്പിക്കുന്നു. മനക്കരുത്താണ് ഏറ്റവും നല്ല മരുന്ന്. മനസ്സിൽ ധൈര്യവും ജാഗ്രതയും പാലിച്ചാൽ ഈ മഹാമാരിയെ എളുപ്പം പുറത്തുചാടിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.