അബൂദബി: യു.എ.ഇ സർക്കാർ നടപ്പാക്കി വരുന്ന പൊതുമാപ്പിെൻറ ആനുകൂല്യം നിലവിൽ രാജ്യത്ത് തുടരുന്നവർക്ക് മാത്രമെന്ന് അധികൃതർ. താമസ നിയമം ലംഘിച്ച ശേഷം യു.എ.ഇയിൽ നിന്ന് പോയവർ, പ്രവേശ വിലക്ക് ഏർപ്പെടുത്തി പറഞ്ഞയച്ചവർ എന്നിവർക്ക് ഇപ്പോൾ നടന്നു വരുന്ന പൊതുമാപ്പിെൻറ സൗകര്യം ലഭിക്കില്ലെന്ന് മുതിർന്ന ഉദ്യോഗസ്ഥർ വ്യക്തമാക്കിയതായി ഗൾഫ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു. യു.എ.ഇയിലേക്ക് പ്രവേശ വിലക്കുള്ള ആളുകൾക്ക് വിലക്ക് നീക്കുന്നതിന് അവരുടെ പ്രതിനിധികൾ മുഖേന അപേക്ഷ നൽകാനും അവ അംഗീകരിക്കപ്പെട്ടാൽ താമസ^തൊഴിൽ^സന്ദർശക വിസകൾക്ക് അപേക്ഷിക്കുന്നതിനും സൗകര്യം ലഭിക്കുമെന്ന് നേരത്തേ റിപ്പോർട്ടുണ്ടായിരുന്നു. ഇന്ത്യൻ എംബസിയും ഇതു സംബന്ധിച്ച സൂചന നൽകിയിരുന്നു.
എന്നാൽ പൊതുമാപ്പിെൻറ ആദ്യഘട്ടത്തിൽ അതു പ്രാവർത്തികമാവില്ല എന്നു തന്നെയാണ് ഫെഡറൽ അതോറിറ്റി ഫോർ െഎഡൻറിറ്റി ആൻറ് സിറ്റിസൺഷിപ്പ് ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നത്. എന്നാൽ താമസ നിയമം ലംഘിച്ചും വിസ കാലാവധി കഴിഞ്ഞും യു.എ.ഇയിൽ തങ്ങുന്നവർക്ക് അവർ തൊഴിലുടമയിൽ നിന്ന് ഒാടിപ്പോയവരാണെങ്കിലും പൊതുമാപ്പ് ആനുകൂല്യം പ്രയോജനപ്പെടുത്താം.അതേ സമയം കേസുകൾ ഉള്ളവരും നിയമനടപടി നേരിടുന്നവരും ട്രാഫിക് നിയമലംഘനത്തിന് പിഴ അടക്കാനുള്ളവരും അവ പൂർത്തിയാക്കി വിടുതൽ നേടിയ ശേഷമേ പൊതുമാപ്പിന് അപേക്ഷിക്കേണ്ടതുള്ളൂ എന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.