അബൂദബി: അബൂദബി സുസ്ഥിരത വാരത്തിെൻറ ഭാഗമായി ഭാവി ഉൗർജ സമ്മേളനം ആരംഭിച്ചു. സമ്മേളനത്തിെൻറ ഉദ്ഘാടന പരിപാടിയിൽ അബൂദബി കിരീടാവകാശിയും യു.എ.ഇ സായുധ സേനാ ഡെപ്യൂട്ടി സുപ്രീം കമാൻഡറുമായ ജനറൽ ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ മറ്റു നിരവധി ലോകനേതാക്കളോടൊപ്പം പെങ്കടുത്തു. മന്ത്രിമാർ, അന്താരാഷ്ട്ര സംഘടനകളുടെയും കമ്പനികളുടെയും പ്രതിനിധികൾ, ശാസ്ത്രജ്ഞർ, വിദഗ്ധർ തുടങ്ങി 175 രാജ്യങ്ങളിൽനിന്നുള്ള 35,000ത്തിലധികം പേർ സമ്മേളനത്തിൽ പെങ്കടുക്കുന്നുണ്ട്.
ലോകം നേരിടുന്ന സുസ്ഥിരത വെല്ലുവിളി ചർച്ച ചെയ്യാനും കൂടുതൽ സുസ്ഥിരമായി ഭാവി ഉറപ്പാക്കുന്നതിനുള്ള പ്രായോഗിക പദ്ധതികൾ മുന്നോട്ടുവെക്കാനുമായി അബൂദബിയിൽ സമ്മേളിക്കുന്ന നേതാക്കളെയും വിദഗ്ധരെയും ശൈഖ് മുഹമ്മദ് ബിൻ സായിദ് സ്വാഗതം ചെയ്തു. സുസ്ഥിര വികസനത്തിെൻറ മുന്നോട്ടുള്ള ഗതിയിൽ യുവാക്കളുടെ പങ്കിൽ ആത്മവിശ്വാസം പ്രകടിപ്പിച്ച ശൈഖ് മുഹമ്മദ് ബിൻ സായിദ് ഇൗ വർഷത്തെ സുസ്ഥിരത വാരാചരണം യുവാക്കളിലാണ് ശ്രദ്ധയൂന്നുന്നതെന്ന് വ്യക്തമാക്കി. യുവാക്കളുടെ സജീവമായ പങ്കാളിത്തവും അവരുടെ കഴിവുകളെ അടിസ്ഥാനമാക്കിയുള്ള നിക്ഷേപങ്ങളും രാഷ്ട്രങ്ങൾ നിർബന്ധമായും ഉറപ്പ് വരുത്തണം.
ഹൈേഡ്രാ കാർബൺ, നിർദോഷ-പുനരുപയോഗ സ്രോതസ്സുകൾ എന്നിവ ഉപയോഗപ്പെടുത്തി വൈവിധ്യപൂർണമായ ഉൗർജമിശ്രിതങ്ങളിലൂടെ ഉൗർജസുരക്ഷ ഉറപ്പാക്കുന്ന യത്നങ്ങൾക്ക് വഴികാട്ടാൻ തുടർന്നും യു.എ.ഇ ഉണ്ടായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഉദ്ഘാടന പരിപാടിയിൽ മൗറിത്താനിയ പ്രസിഡൻറ് മുഹമ്മദ് ഒൗദ് അബ്ദുൽ അസീസ്, ഷീസെൽസ് പ്രസിഡൻറ് ഡാനി ഫോർ, ജോർദാൻ കിരീടാവകാശി അൽ ഹുസൈൻ ബിൻ അബ്ദുല്ല രണ്ടാമൻ, റാസൽഖൈമ കിരീടാവകാശി ശൈഖ് മുഹമ്മദ് ബിൻ സഉൗദ് ബിൻ സഖർ ആൽ ഖാസിമി, കിഴക്കൻ മേഖലയിലെ അബൂദബി ഭരണാധികാരിയുടെ പ്രതിനിനിധി ശൈഖ് തഹ്നൂൻ ബിൻ മുഹമ്മദ് ആൽ നഹ്യാൻ, അബൂദബി എക്സിക്യൂട്ടീവ് കൗൺസിൽ ഡെപ്യൂട്ടി ചെയർമാൻ ശൈഖ് ഹസ്സ ബിൻ സായിദ് ആൽ നഹ്യാൻ, ഉപപ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ശൈഖ് സൈഫ് ബിൻ സായിദ് ആൽ നഹ്യാൻ, അബൂദബി കിരീടാവകാശിയുടെ കാര്യാലയ മേധാവി ശൈഖ് ഹാമിദ് ബിൻ സായിദ് ആൽ നഹ്യാൻ, മുതിർന്ന ഉദ്യോഗസ്ഥർ തുടങ്ങിയവർ പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.