അബൂദബി: യമനിൽ സമാധാനം പുനസ്ഥാപിക്കാൻ സൗദി സഖ്യം നടത്തുന്ന ദൗത്യത്തിൽ പങ്കാളികളായിരുന്ന രണ്ട് യു.എ.ഇ സേനാംഗങ്ങൾ രക്തസാക്ഷികളായി. സായുധ സേനാ ജനറൽ കമാൻറ് ആണ് പരിക്കേറ്റ സൈനികനും തകർന്ന വിമാനത്തിലെ പൈലറ്റും രക്തസാക്ഷികളായ വിവരം വെളിപ്പെടുത്തിയത്. സർജൻറ് നാസർ ഗരീബ് അൽ മസ്റൂഇ യമനിലെ ദൗത്യത്തിൽ പരിക്കേറ്റ് ചികിത്സയിലിരിക്കെയാണ് മരണപ്പെട്ടത്. സമാധാന ദൗത്യപ്രവർത്തനത്തിന് പുറപ്പെട്ട വിമാനം സാേങ്കതിക തകരാറു മൂലം തകർന്നാണ് സെക്കൻറ് ലഫ്റ്റനൻറ് പൈലറ്റ് സുൽത്താൻ മുഹമ്മദ് അലി അൽ നഖ്ബി ജീവൻ വെടിഞ്ഞത്. രക്തസാക്ഷികളുടെ കുടുംബങ്ങളെ അനുശോചനമറിയിച്ച ജനറൽ കമാൻറ് പ്രാർഥനകളും കൈമാറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.