ദുബൈ: വാഹനങ്ങൾ വാടകക്ക് നൽകുന്ന സ്ഥാപനത്തിൽനിന്ന് ആഡംബര കാർ മോഷ്ടിച്ച അറബ് വംശജരായ രണ്ടുപേർ പിടിയിൽ. ടൂറിസം കമ്പനിയുടെ വ്യാജ ലൈസൻസ് കാണിച്ചാണ് സംഘം കുറ്റകൃത്യം നടത്തിയത്. ഇക്കഴിഞ്ഞ ഏപ്രലിലാണ് കേസിനാസ്പദമായ സംഭവം നടന്നത്.
കാറുമായി മൂന്നംഗ സംഘം കടന്നുകളഞ്ഞതായി ദുബൈയിലെ സ്ഥാപനം പൊലീസിൽ പരാതിപ്പെടുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ സംഘത്തിലെ രണ്ടുപേരെ പൊലീസ് പിടികൂടി ചോദ്യംചെയ്തു. ഇതിൽ ഇവർ കുറ്റം സമ്മതിച്ചതായി അധികൃതർ വ്യക്തമാക്കി. സംഭവത്തിൽ നേരിട്ട് പങ്കെടുത്ത ഒരാളെ കൂടി പിടികൂടാനുണ്ട്. പ്രതികളെ ദുബൈ ക്രിമിനൽ കോടതി കുറ്റക്കാരാണെന്നു കണ്ടെത്തി ആറുമാസത്തെ തടവിന് ശിക്ഷിച്ചിട്ടുണ്ട്.
മൂന്നുപേരും ചേർന്ന് ഒരുലക്ഷം ദിർഹം പിഴയും അടക്കണം. ശിക്ഷ കാലാവധി കഴിഞ്ഞാൽ ഇവരെ നാടുകടത്താനും കോടതി ഉത്തരവിട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.