ദുബൈ: മുഖ്യമന്ത്രി പിണറായി വിജയെൻറ ക്ഷണം സ്വീകരിച്ച് കേരള സന്ദർശനത്തിനായി യു.എ.ഇ സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് ആൽ ഖാസിമി 24ന് ഞായറാഴ്ച രാവിലെ 10 മണിക്ക് തിരുവനന്തപുരത്തേക്ക് പുറപ്പെടും. കാലിക്കറ്റ് സർവകലാശാലയുടെ ഒാണററി ഡിലിറ്റ് ബിരുദം 26ന് അദ്ദേഹം രാജ്ഭവനിൽ വെച്ച് സ്വീകരിക്കും.മുന്നു ദിവസം കേരളത്തിലുണ്ടാകുന്ന അദ്ദേഹം തിരുവനന്തപുരവും കൊച്ചിയുമാണ് സന്ദർശിക്കുന്നത്. കാലിക്കറ്റ് സർവകലാശാല കാമ്പസിൽ സംഘടിപ്പിക്കുന്ന പൊതുപരിപാടിയിൽ ഡിലിറ്റ് ബിരുദം സമ്മാനിക്കാനാണ് നേരത്തെ തീരുമാനിച്ചിരുന്നതെങ്കിലും വേങ്ങര ഉപതെരഞ്ഞെടുപ്പ് കാരണം മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുള്ളവർക്ക് പെങ്കടുക്കാൻ പെരുമാറ്റചട്ടം തടസ്സമായതിനാൽ ചടങ്ങ്പ തിരുവനന്തപുരത്തേക്ക് മാറ്റുകയായിരുന്നു.ഞായറാഴ്ച ഉച്ച കഴിഞ്ഞ് മൂന്ന് മണിക്ക് അനന്തപുരിയിൽ വിമാനമിറങ്ങുന്ന അദ്ദേഹത്തിന് അന്നേ ദിവസം ഒൗദ്യോഗിക പരിപാടികളൊന്നുമില്ലെന്നാണ് അറിയുന്നത്.
പിറ്റേന്ന് തിങ്കളാഴ്ച രാവിലെ 10.30ന് കേരള മന്ത്രിസഭാംഗങ്ങളുമായി സെക്രട്ടറിയേറ്റിൽ കൂടിക്കാഴ്ച നടത്തും. തുടർന്ന് രാജ്ഭവനിലേക്ക് പോകുന്ന ഷാർജ ഭരണാധികാരി ഗവർണർ പി.സദാശിവവുമായി കൂടിക്കാഴ്ച നടത്തും. ഗവർണറുടെ ഉച്ചവിരുന്നുമുണ്ടാകും. കോവളത്തെ ഹോട്ടൽ ലീലയിലായിരിക്കും ഷാർജ ഭരണാധികാരിയും കുടുംബവും താമസിക്കുക.
വൈകീട്ട് 6.30ന് ഹോട്ടൽ ലീലയിൽ കേരളത്തിെൻറ തനതു കലാരൂപങ്ങളുൾപ്പെടുന്ന സാംസ്കാരിക പ്രദർശനം ശൈഖ് സുൽത്താൻ വീക്ഷിക്കും. ചൊവ്വാഴ്ച രാവിലെ 10 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയനുമായി ക്ലിഫ്ഹൗസിൽ ചായസൽക്കാരവും കൂടിക്കാഴ്ചയും. തുടർന്ന് മുഖ്യമന്ത്രിയൊടൊപ്പമായിരിക്കും ശൈഖ് സുൽത്താൻ ഡോക്ടറേറ്റ് സ്വീകരിക്കാനായി രാജ്ഭവനിലേക്ക് പുറപ്പെടുക.
50 ലേറെ പുസ്തകങ്ങളുടെ രചയിതാവായ ഷാർജ സുൽത്താെൻറ പുസ്തകങ്ങളുടെ പ്രദർശനവും തിരുവനന്തപുരത്ത് ഒരുക്കിയിട്ടുണ്ട്. അദ്ദേഹത്തിെൻറ ‘മൈ ഏളി ലൈഫ്’ എന്ന ഗ്രന്ഥത്തിെൻറ മലയാളം പരിഭാഷയുടെ പ്രകാശനവുമുണ്ടാകും. 27ന് ബുധനാഴ്ച കൊച്ചിയിലെത്തുന്ന അദ്ദേഹത്തിനായി ഹൗസ്ബോട്ട് യാത്ര ഉൾപ്പെടെയുള്ള പരിപാടികൾ ആസൂത്രണം ചെയ്തിട്ടുണ്ട്. ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ.യൂസഫലിയുടെ ക്ഷണം സ്വീകരിച്ചാണ് ഷാർജ ഭരണാധികാരി കൊച്ചിയിലെത്തുന്നത്. അന്ന് വൈകിട്ട് ഷാർജയിലേക്ക് മടങ്ങും.
ഷാർജ ഭരണാധികാരിയെ അനുഗമിക്കാനുള്ള ഒൗദ്യോഗിക പ്രതിനിധിയായി മന്ത്രി ഡോ.കെ.ടി.ജലീലിനെ സംസ്ഥാന സർക്കാർ നിയോഗിച്ചിട്ടുണ്ട്.
ഷാർജ മീഡിയ കോർപറേഷൻ ചെയർമാൻ ശൈഖ് സുൽത്താൻ ബിൻ അഹമ്മദ്, ഷാർജ റൂളേഴ്സ് കോർട്ട് ചെയർമാൻ ശൈഖ് സാലിം ബിൻ അബദുറഹ്മാൻ, ഷാർജ പെട്രോളിയം കൗൺസിൽ വൈസ് ചെയർമാൻ ശൈഖ് ഫാഹിം അൽ ഖാസിമി, ഷാർജ കൾച്ചറൽ അതോറിറ്റി ചെയർമാൻ അബ്ദുല്ല അൽ ഉവൈസ്, ഷാർജ ഭരണാധികാരിയുടെ സാമ്പത്തിക ഉപദേഷ്ടാവ് ഉമർ സെയ്ത് മുഹമ്മദ്, ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി, ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡണ്ട് അഡ്വ: വൈ.എ. റഹീം എന്നിവരാണ് ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് ആൽ ഖാസിമിയുടെ ഔദ്യോഗിക പ്രതിനിധിസംഘത്തിലുണ്ടാവുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.