അബൂദബി: കൊയ്ത്തു പെരുന്നാളും കായ്കനി പെരുന്നാളും ആചരിക്കണമെന്നും ആദ്യ വിളവിെൻറ പ്രഥമ ഫലം യഹോവയുടെ ആലയത്തിലെത്തിക്കണമെന്നുമുള്ള അരുൾപ്പാടിെൻറ ചൈതന്യമുൾക്കൊണ്ട് അബൂദബി സെൻറ് ജോർജ് ഒാർത്തഡോക്സ് കത്തീഡ്രൽ വെള്ളിയാഴ്ച കൊയ്ത്തുത്സവം സംഘടിപ്പിക്കും. ഉത്സവത്തിനുള്ള ഒരുക്കങ്ങൾ പള്ളിയങ്കണത്തിൽ പൂർത്തീകരിച്ചിട്ടുണ്ട്. സമൂഹത്തിെൻറ വിവിധ മേഖലകളിലുള്ളവരുടെ ഒത്തുകൂടലിനുള്ള അപൂർവ അവസരമാണ് കൊയ്ത്തുത്സവം നൽകുന്നതെന്ന് സംഘാടകർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. കേരളീയ രുചിയുടെയും നാടൻ വിഭവങ്ങളുടെയും മേളനമായിരിക്കും ഉത്സവം. തട്ടുകട വിഭവങ്ങളും നസ്രാണി പലഹാരങ്ങളും പുഴുക്ക്, കുമ്പിളപ്പം തുടങ്ങിയ ഭക്ഷ്യപദാർഥങ്ങളും ലഭ്യമാകും. വിവിധ ഇനം പായസവും ബിരിയാണിയും ഉണ്ടാകും. കൂടാതെ കരകൗശല വസ്തുക്കൾ, ഒൗഷധ ചെടികൾ, പുസ്തകങ്ങൾ, ഇലക്ട്രോണിക്സ് ഉപകരണങ്ങൾ തുടങ്ങിവയും ലഭിക്കും.രാവിലെ 11ന് ഉത്സവത്തിെൻറ ആദ്യ ഘട്ടം ആരംഭിക്കും. വൈകുന്നേരം നാലിന് പ്രധാന സ്റ്റാളുകളുടെ ഉദ്ഘാടനം ബ്രഹ്മവാർ ഭദ്രാസന മെത്രാപ്പോലീത്ത യാക്കോബ് മാർ ഏലിയാസ് തിരുമേനി നിർവഹിക്കും.വാർത്താസമ്മേളനത്തിൽ യാക്കോബ് മാർ ഏലിയാസ് തിരുമേനി, ഇടവക വികാരി ഫാ. ബെന്നി മാത്യു, സഹ വികാരി ഫാ. പോൾ ജേക്കബ്, കത്തീഡ്രൽ ട്രസ്റ്റി സ്റ്റീഫൻ മല്ലേൽ, സെക്രട്ടറി സന്തോഷ് പവിത്രമംഗലം, ജോയൻറ് കൺവീനർ കെ.കെ. സ്റ്റീഫൻ, ഫൈനാൻസ് ജോയൻറ് കൺവീനർ ജോർജ് വി. ജോർജ് എന്നിവർ വാർത്താസമ്മേളനത്തിൽ പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.