ദുബൈ: എക്സ്പോ 2020ൽ പങ്കെടുക്കാൻ എത്തുന്ന ദശലക്ഷക്കണക്കിന് സന്ദർശകരെ സ്വീകരിക്ക ാനുള്ള സ്മാർട്ട് യാത്ര പദ്ധതിയുടെ സംവിധാനങ്ങൾ ഉടൻ ദുബൈ രാജ്യാന്തര വിമാനത്താവളത് തിൽ നിലവിൽ വരുമെന്ന് ദുബൈ ജനറൽ ഡയറക്ടറേറ്റ് ഓഫ് റസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ ്സ് അധികൃതർ അറിയിച്ചു.
നിർമിത ബുദ്ധിയുടെ സഹായത്തോടെയുള്ള വിപുലമായ സൗകര്യ ങ്ങൾ ഈ വർഷം മാർച്ചിൽ നിലവിൽ വരുമെന്ന് ജി.ഡി.ആർ.എഫ്.എ ദുബൈ മേധാവി മേജർ ജനറൽ മുഹമ്മദ് അഹ്മദ് അൽ മറി അറിയിച്ചു. യാത്രക്കാർ എമിഗ്രേഷൻ കൗണ്ടറുകളിൽ പാസ്പോർട്ട് കാണിക്കാതെ അത്യാധുനിക സ്മാർട്ട് സംവിധാനങ്ങളുടെ സഹായത്തോടെ നിമിഷങ്ങൾക്കകം നടപടി പൂർത്തിയാകാൻ സഹായിക്കുന്ന സൗകര്യങ്ങളാണ് നിലവിൽ വരാൻ പോകുന്നത്.
ലോകത്തിലെ മികച്ച വിമാനത്താവളത്തിലേക്ക് യാത്രക്കാർ വരുമ്പോൾ ഉന്നത സാങ്കേതികവിദ്യ ഉപയോഗിച്ച് വ്യത്യസ്തമായ എന്തങ്കിലും അവർ കാണണം. ഇവിടെയുള്ള വിമാനത്താവളത്തിനായി മാത്രം രൂപകൽപന ചെയ്ത അത്യാധുനിക ഗേറ്റുകളും തുരങ്കങ്ങളും യാത്രക്കാർക്ക് പ്രത്യേക പ്രതീതി നൽകുന്നു. അത്തരം സൗകര്യങ്ങളിലൂടെ യാത്രക്കാരെ സ്വീകരിക്കാൻ ഒരുങ്ങിയതായും അധികൃതർ അവകാശപ്പെട്ടു.
സ്മാർട്ട് ടണൽ
കടമ്പകൾക്ക് കാത്തുകിടക്കാതെ പ്രത്യേക തുരങ്കത്തിലൂടെ നടന്ന് പുറത്തിറങ്ങിയാൽ എമിഗ്രേഷൻ നടപടി പൂർത്തിയാക്കാൻ സഹായിക്കുന്ന സംവിധാനമാണ് സ്മാർട്ട് ടണൽ. നിലവിൽ ദുബൈ രാജ്യാന്തര വിമാനത്താവളത്തിന് മുന്നിലെ ബിസിനസ് ക്ലാസുകാരുടെ ഡിപ്പാർചർ ഭാഗത്താണ് സൗകര്യം ഒരുക്കിയിരിക്കുന്നത്.പാസ്പോർട്ടിൽ എക്സിറ്റ് സ്റ്റാമ്പ് പതിേക്കണ്ടതില്ല. എമിറേറ്റ്സ് ഐഡി-സ്മാർട്ട് സിസ്റ്റത്തിൽ പഞ്ച് ചെയ്യുന്നതും ഒഴിവാക്കാം. യാത്രക്കാർ ടണലിലൂടെ നടന്നുനീങ്ങുമ്പോൾ അവിടെയുള്ള കാമറയിലേക്ക് നോക്കിയാൽ മാത്രം മതി. ഉടനടി നടപടി പൂർത്തിയാവും. മുഖം തിരിച്ചറിഞ്ഞ് ഒാേട്ടാമാറ്റിക്കായി നടപടികൾ പൂർത്തിയാക്കുന്ന സംവിധാനമാണിത്. നിർമിത ബുദ്ധി പ്രകാരം പ്രവർത്തിക്കുന്ന ലോകത്തിലെ ആദ്യത്തെ എമിഗ്രേഷൻ യാത്രാസംവിധാനമാണ് ഇത്.
നിലവിൽ ഇതിലൂടെ യാത്രചെയ്യാൻ മുൻകൂട്ടി വിവരങ്ങൾ രജിസ്റ്റർ ചെയ്യണം. എയർപോർട്ടിലെ എമിഗ്രേഷൻ കൗണ്ടറിന് അടുത്തുള്ള പവലിയനിലോ അവിടെയുള്ള കിയോസ്കുകളിലോ രജിസ്ട്രേഷൻ നടത്താം. എമിറേറ്റ്സ് ഐ.ഡി ഉപയോഗിച്ച് സ്മാർട്ട് ഗേറ്റുകളിലുടെ യാത്ര ചെയ്യുന്ന ആളുകളുടെ വിവരങ്ങൾ മുമ്പ് രജിസ്റ്റർ ചെയ്തിരിക്കുന്നതിനാൽ അവർക്ക് നേരിട്ട് സ്മാർട്ട് ടണൽ ഉപയോഗിക്കാൻ കഴിയും. ഇതിലൂടെ യാത്ര ചെയ്യുന്ന യാത്രക്കാർ അവരുടെ പാസ്പോർട്ട് കൈയിൽ കരുതണം. പാസ്പോർട്ടിന് ചുരുങ്ങിയത് ആറുമാസത്തെ കാലാവധി ഉണ്ടായിരിക്കുകയും വേണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.