ദുബൈ: ഇന്നലെ വൈകീട്ട് സിറ്റി വാക്കിലെ ഹബ്സീറോക്ക് അരികിൽ ഒരുക്കിയ യു.എ.ഇ ഇന്നവേഷ ൻ മാസാചരണ പരിപാടികൾക്കിടയിൽ ഏറെ ശ്രദ്ധ നേടിയവയിലൊന്ന് പരവതാനി പോലെ നിലത് തു വിരിച്ചിട്ടിരുന്ന ഒരു പിയാനോയാണ്. അതിലുടെ ചവിട്ടി നടന്നു പോകുേമ്പാൾ പിയാനോ ശ ബ്ദം പൊഴിച്ചിരുന്നു. സാേങ്കതിക വിദ്യയുടെ കളിത്തൊട്ടിലായ ദുബൈയിൽ അതൊരു പുതുമയൊന്നുമല്ല, പക്ഷെ ആ പിയാനോ പ്രവർത്തിപ്പിക്കാൻ ഉപയോഗിച്ച വൈദ്യുതി ഉൽപാദിപ്പിച്ചത് ശരിക്കും പുതുമയാർന്ന മാർഗത്തിലൂടെ തന്നെ. സിറ്റി വാക്കിൽ തലയെടുപ്പോടെ ഉയർത്തിയ മരങ്ങളിൽ ഇൗന്തപ്പനയോലകളുടെയും വാഴയിലയുടെയും മാതൃകയിൽ സ്ഥാപിച്ച പാനലുകൾ വഴി സംഭരിച്ച സൗരോർജമാണ് ഉപയോഗപ്പെടുത്തിയിരുന്നത്. െഎഒാട്രീ എന്നാണ് ഇൗ നൂതനാശയത്തിന് പേര്. Iotree (ഇൻറർനെറ്റ് ഒാഫ് തിങ്സ് ട്രീ എന്നതിെൻറ ചുരുക്കപ്പേരാണിത്)
ഫോേട്ടാ ആക്ടീവ് ഇതളുകളും രണ്ട് ഇലക്ട്രോഡ് ഇതളുകളും ഉൾക്കൊള്ളുന്ന ഒാർഗാനിക് ഫോേട്ടാവോൾെട്ടയിക്ക് (ഒ.പി.വി)ആണ് സൗരോർജത്തെ വൈദ്യുതി ഉൗർജമാക്കി മാറ്റുന്നത്. ഭാരക്കുറവ്, പ്രകാശം കടക്കുന്നത്, വളക്കാനും തിരിക്കാനും കഴിയുന്നത് എന്നിങ്ങനെ സവിശേഷതകളുള്ള ഒ.പി.വിക്ക് നിലവിൽ ഉപയോഗിച്ചു വരുന്ന സിലിക്കോണിനേക്കാൾ ചെലവും കുറവാണ്. കടലാസിലേക്കും ഗ്ലാസ്, തുണി, ഫോയിൽ എന്നിവയിലേക്കും ഇവയെ പ്രിൻറ് ചെയ്ത് എടുക്കാമെന്ന സൗകര്യവുമുണ്ട്. ഇൗന്തപ്പനയോലയിൽ ഒ.പി.വി ഇതളുകൾ ബന്ധിപ്പിച്ചു വെക്കുന്നതോടെ വൈദ്യുതി ഉൽപാദത്തിെൻറ പകുതി പൂർത്തിയായി. കേബികളൊന്നും വേണ്ടതില്ല.
സുസ്ഥിരവും ശുദ്ധവുമായ ഉൗർജം, സാേങ്കതിക വിദ്യയുടെ പിൻബലത്തോടെ വിനിയോഗിക്കുവാൻ ലക്ഷ്യമിട്ടാണ് ഇൗ പുതുമ അവതരിപ്പിച്ചത്. നഗരങ്ങളിലും പാർക്കുകളിലും പ്രദർശന നഗരികളിലും നിരീക്ഷണ കാമറ സ്ഥാപിക്കുവാൻ, ടെലിഫോൺ, കാർ ചാർജറുകൾ, ജലസേചനം, വൈഫൈ വിതരണം തുടങ്ങി വൈവിധ്യമാർന്ന ആവശ്യങ്ങൾക്ക് ഇത് ഉപയോഗപ്പെടുത്താനാവും. ദുബൈ മീഡിയാ കോർപറേഷൻ, മസാർ എന്നിവരാണ് IoTreeക്ക് യു.എ.ഇയിൽ മണ്ണൊരുക്കുന്നത്. പരീക്ഷണാടിസ്ഥാനത്തിൽ പ്രദർശനങ്ങൾ മാത്രം അവതരിപ്പിച്ചു വരുന്ന ഇൗ സൂര്യമരങ്ങൾ ഏതാനും മാസങ്ങൾക്കുള്ളിൽ യു.എ.ഇയുടെ സ്മാർട്ട് ജീവിതത്തിന് തണൽ വിരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.