ഷാർജ: അന്താരാഷ്ട്ര പുസ്തകമേളയുടെ പ്രഭാതവേളകൾ കുഞ്ഞുങ്ങൾക്കുള്ളതാണ്. ഉദ്ഘാടന ദിവസം തന്നെ നൂറുകണക്കിന് കുട്ടികളാണ് വിവിധ സ്കൂളുകളെ പ്രതിനിധീകരിച്ചും രക്ഷിതാക്കൾക്കൊപ്പവും മേള നഗരിയിലെത്തിയത്. ഇ^മാധ്യമങ്ങളുടെ കാലത്തും പുസ്തകങ്ങളുടെ ആകർഷണീയത ഒട്ടും കുറയുന്നില്ല എന്ന് ബോധ്യപ്പെടുത്തുന്നു കുട്ടികളുടെ ആവേശം. കെട്ടിലും മട്ടിലും ഉൽപാദന മേൻമയിലും ഏറെ മികവുറ്റ പുസ്തകങ്ങളാണ് അറബ്, ഏഷ്യൻ, യൂറോപ്യൻ രാജ്യങ്ങളിൽ നിന്ന് എത്തിയിരിക്കുന്നത്. സാങ്കൽപ്പിക കാർട്ടൂൺ കഥാപാത്രങ്ങളേക്കാളേറെ പൈതൃക പശ്ചാത്തലമുള്ള കഥകൾ ഇഷ്ടപ്പെടുന്ന പ്രവണത കുട്ടികൾക്കിടയിൽ മടങ്ങിയെത്തിയിരിക്കുന്നതായി ബാല പുസ്തക പ്രസാധകർ പറയുന്നു.എന്നാൽ കാർട്ടൂൺ പ്രിയം കുഞ്ഞുങ്ങൾക്കിടയിൽ ഇല്ലാതാവുന്നുമില്ല.അറബ് നാടോടിക്കഥകളും പുത്തൻ ബാലകഥകളും മനോഹരമായ വരകൾ കൊണ്ട് ആകർഷകമാണ്. ജീവചരിത്ര പുസ്തകങ്ങൾക്കും മിഴിവേറെ. യു.കെയിൽ നിന്നും ആസ്ട്രേലിയയിൽ നിന്നും നിരവധി പുതിയ പ്രസാധകരാണ് കുട്ടികൾക്കായി പുസ്തകങ്ങളുമായി എത്തിയിരിക്കുന്നത്. അക്ഷരാർഥത്തിൽ അക്ഷരങ്ങൾ അതിരുകളെ മായ്ച്ചുകളയുന്നു എന്ന് ബോധ്യപ്പെടുന്നത് ഗാന്ധിജിയുടെയും ചെഗുവേരയുടെയും ജീവിതം വിവരിക്കുന്ന പുസ്തകങ്ങളുടെ അറബി പതിപ്പുകൾ ഒട്ടിച്ചേർന്നിരിക്കുന്ന സ്റ്റാളുകൾ കാണുേമ്പാഴാണ്. കുഞ്ഞുങ്ങളെ വിദ്വേഷശക്തികൾ വഴിതെറ്റിക്കുന്നത് തടയാൻ സംസ്കാരവും പൈതൃകവും സത്യപ്രകാശവും പകർന്നു നൽകണമെന്ന പുസ്തകമേള രക്ഷാധികാരി ഡോ. ശൈഖ് സുൽത്താെൻറ വരികളെ ഒാർമപ്പെടുത്തും വിധമാണ് ഒട്ടുമിക്ക പ്രസാധകരും കുട്ടികൾക്കായുള്ള പുസ്തകങ്ങൾ ക്രമീകരിച്ചിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.