ദുബൈ: ഷാർജയിൽ തിങ്കളാഴ്ച പുലർച്ചെയുണ്ടായ തീപിടിത്തത്തിൽ അഞ്ചു മരണം. ഷാർജ കോർണിഷിനു സമീപം ബുത്തീന ഏരിയയിൽ ഉണ്ടായ അപകടത്തിൽ മരിച്ചവരിൽ രണ്ട് കുഞ്ഞുങ്ങളും ഒരു ഇന്ത്യക്കാരനും ഉൾപ്പെടുന്നു. മൂന്നു നില കെട്ടിടത്തിെൻറ ഒന്നാം നിലയിലെ ഫ്ലാറ്റിലെ എ.സിയിൽ നിന്നാണ് തീ ആരംഭിച്ചത് എന്നാണ് പ്രാഥമിക വിവരം. ആ മുറിയിലെ താമസക്കാർ ഒാടി രക്ഷപ്പെട്ടു. എന്നാൽ പുക മറ്റു നിലകളിലേക്ക് വ്യാപിച്ചതോടെ ശ്വാസം മുട്ടിയാണ് കുഞ്ഞുങ്ങൾ മരിച്ചത്. ഷാർജ ലേഡീസ് ക്ലബിൽ ജോലി ചെയ്തിരുന്ന മൊറോക്കൻ വനിത സന (38), നാലും ആറും വയസുള്ള മക്കൾ, ബാങ്ക് ജീവനക്കാരിയായ ഗസൽ (40)എന്ന പാക്കിസ്താനി വനിത എന്നിവരെ തിരിച്ചറിഞ്ഞപ്പോൾ ഇന്ത്യക്കാരൻ ആരെന്ന് വ്യക്തമായിട്ടില്ല. സംഭവത്തിനു പിന്നിൽ അട്ടിമറികളില്ലെന്ന് സിവിൽ ഡിഫൻസ് അധികൃതർ അറിയിച്ചു. അന്വേഷണങ്ങൾ തുടരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.