യു.എ.ഇ-ഇന്തോനേഷ്യ സമഗ്ര സാമ്പത്തിക സഹകരണ കരാർ (സെപ) ഒപ്പുവെക്കുന്ന ചടങ്ങിൽ യു.എ.ഇ പ്രസിഡന്‍റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാനും ഇന്തോനേഷ്യൻ പ്രസിഡന്‍റ് ജോകോ വിദോഡോയും

ഇന്തോനേഷ്യയുമായും 'സെപ'

അബൂദബി: ഇന്ത്യക്കും ഇസ്രായേലിനും പിന്നാലെ ഇന്തോനേഷ്യയുമായും സമഗ്ര സാമ്പത്തിക സഹകരണ കരാർ (സെപ) ഒപ്പുവെച്ച് യു.എ.ഇ. വ്യാപാരരംഗത്ത് വമ്പിച്ച കുതിച്ചുചാട്ടം പ്രതീക്ഷിക്കുന്ന കരാറിനാണ് തെക്കുകിഴക്കൻ ഏഷ്യയിലെ ഏറ്റവും വലിയ സമ്പദ്‌വ്യവസ്ഥയായ ഇന്തോനേഷ്യയുമായി ഒപ്പിട്ടത്. കരാർ ഇരു രാജ്യങ്ങളും തമ്മിലെ ദീർഘകാലബന്ധം ശക്തിപ്പെടുത്തുകയും വർധിച്ച വ്യാപാരം, നിക്ഷേപം, സാമ്പത്തിക സഹകരണം എന്നിവയുടെ ഒരു പുതിയ യുഗത്തിന് തുടക്കം കുറിക്കുകയും ചെയ്യുമെന്ന് യു.എ.ഇ പ്രസിഡന്‍റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ ട്വിറ്ററിൽ കുറിച്ചു. ഇന്തോനേഷ്യൻ പ്രസിഡന്‍റ് ജോകോ വിദോഡോയുടെ സാന്നിധ്യത്തിലാണ് കരാറിൽ ഒപ്പുവെക്കൽ ചടങ്ങ് നടന്നത്. കരാറിലൂടെ ഇരു രാജ്യങ്ങളും തമ്മിലെ വ്യാപാരം 10 ബില്യൻ ഡോളറിലെത്തുമെന്നാണ് കരുതുന്നത്. നിലവിൽ മൂന്ന് ബില്യൺ ഡോളർ വ്യാപാരം നടക്കുന്നുണ്ട്. 2030ഓടെ യു.എ.ഇയിൽ പ്രത്യക്ഷമായും പരോക്ഷമായും 50,000 പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും കരാർ സഹായിക്കുമെന്നും പ്രതീക്ഷിക്കുന്നു

Tags:    
News Summary - 'Sepa' with Indonesia

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.