ദുബൈ: വേണ്ടത്ര പരിശീലനമോ മുൻകരുതലോ ഇല്ലാതെ കടലിൽ ഡൈവ് ചെയ്ത് അസുഖ ബാധിതരായ 16 പേർക്ക് അൽ തവാറിലെ ദുബൈ പൊലീസ് ക്ലിനിക്കിൽ ചികിത്സ നൽകി. കടലിനടിത്തട്ടിൽ ഏറെ നേരം കഴിയുകയോ പെെട്ടന്ന് പൊന്തി വരികയോ ചെയ്യുന്നവർക്കാണ് മരണകാരണം പോലുമായേക്കാവുന്ന ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാവുന്നത്. രക്തത്തിൽ നൈട്രജൻ കലരുകയും പക്ഷാഘാതമുണ്ടാവുകയും ചെയ്ത സംഭവങ്ങളുമുണ്ട്. ക്ലിനിക്കിലെ ഡീ കമ്പ്രഷൻ ചേംബറിെൻറ സഹായത്തോടെയാണ് ചികിത്സ.
സുരക്ഷാ മുൻകരുതൽ സ്വീകരിക്കാതെയോ വേണ്ടത്ര പരിചയമില്ലാതെയോ കടലിൽ ൈഡവു ചെയ്തവർക്കാണ് പ്രശ്നമെന്ന് ഗതാഗത രക്ഷാ വിഭാഗത്തിലെ ഫിറ്റ്നസ് മേധാവി മേജർ ഇസ്മായിൽ ഹസ്സൻ മഹ്മൂദ് പറഞ്ഞു. നൈട്രജൻ കുമിളകൾ ശരീരത്തിനുള്ളിൽ നിന്ന് നീങ്ങുകയും ശുദ്ധവായു ശ്വസിക്കുകയും ചെയ്ത് സുരക്ഷിതരായാണ് ഡൈവർമാർ കേന്ദ്രം വിടുന്നത്. ഇതു സംബന്ധിച്ച അന്വേഷണങ്ങൾക്ക് 901 നമ്പറിലും അടിയന്തിര സഹായത്തിന് 999 നമ്പറും ഉപയോഗിച്ച് പൊലീസുമായി ബന്ധപ്പെടാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.