ദുബൈ: ബസിലും മെട്രോയിലും ട്രാമിലും ഉപയോഗിക്കുന്ന നോൽ കാർഡ് ദുബൈയിലെ തെരഞ്ഞെടുക്കപ്പെട്ട ആയിരത്തിലേറെ റീെട്ടയിൽ കടകളിലും സ്വീകരിക്കുമെന്ന് റോഡ്സ് ആൻറ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർ.ടി.എ) അറിയിച്ചു. ഇൗ വർഷം അവസാനത്തോടെ നോൽ കാർഡ് സ്വീകരിക്കുന്ന കടകളുടെയും സ്ഥാപനങ്ങളുടെയും എണ്ണം 5000 കടക്കുമെന്ന് ആർ.ടി.എ കോർപ്പറേറ്റ് ടെക്നോളജി സപ്പോർട്ട് സർവീസസ് സെക്ടർ സി.ഇ.ഒ അബ്ദുല്ല അൽ മദനി പത്രക്കുറിപ്പിൽ അറിയിച്ചു. ഇവിടെ നിന്ന് സാധനങ്ങൾ വാങ്ങിയാൽ പി.ഒ.എസ് ടെർമിനലിൽ സ്വയിപ് ചെയ്ത് പണം നൽകാം.
നെറ്റ്വർക് ഇൻറർനാഷണലിെൻറ മെർകുറി പേയ്മെൻറ്സ് സർവീസസ് കമ്പനി ഒാപ്പറേറ്റ് ചെയ്യുന്ന പേയ്മെൻറ് പ്ലാറ്റ്ഫോമാണ് ഇതിന് ഉപയോഗിക്കുന്നത്.
മൂന്നു വർഷത്തിനകം ദുബൈയെ ലോകത്തെ ഏറ്റവും സ്മാർട്ട് നഗരമാക്കുന്നതിനുള്ള ഉദ്യമങ്ങളുടെ ഭാഗമാണിത്. ജനങ്ങളുടെ സന്തോഷം എന്ന ലക്ഷ്യം മുൻനിർത്തികൂടിയാണ് ആർ.ടി.എ നോൽകാർഡ് ഉപയോഗം വിപുലമാക്കുന്നതെന്ന് അൽ മദനി പറഞ്ഞു.ടാക്സികളിലും ദുബൈയിലെ പാർക്കുകളിലും ഇൗയിടെ നോൽകാർഡ് വഴി പണമടക്കാൻ സൗകര്യം ഏർപ്പെടുത്തിയിരുന്നു. പാർക്കിങ് ഫീ അടക്കാനും ഇപ്പോൾ നോൽ കാർഡ് ഉപയോഗിക്കാം.പുതിയ സംവിധാനത്തിൽ നീല കാർഡുകൾ ഉപയോഗിച്ച് 5000 ദിർഹം വരെ പണമടക്കാം. സിൽവർ, ഗോൾഡ് കാർഡുകൾ ഉപയോഗിക്കുന്നവർക്ക് 1000 ദിർഹം വരെയുള്ള ബില്ലുകൾ അടക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.