Image: khaleejtimes
ദുബൈയിൽ കൂടെ താമസിക്കുന്നവരുടെ വിവരങ്ങൾ രജിസ്റ്റർ ചെയ്യണം; ഇവ അറിഞ്ഞിരിക്കാം
ദുബൈ: ദുബൈയിലെ താമസക്കാർ ഒപ്പം താമസിക്കുന്നവരുടെ വിവരം രജിസ്റ്റർ ചെയ്യണമെന്ന നിർദേശം വന്നതോടെ പ്രവാസികൾ അടക്കമുള്ളവർ ആശയക്കുഴപ്പത്തിലാണ്. ആരെല്ലാം രജിസ്റ്റർ ചെയ്യണം, എങ്ങിനെ രജിസ്റ്റർ ചെയ്യണം തുടങ്ങിയ സംശയങ്ങളിലാണവർ. ഈ സംശയങ്ങൾക്കുള്ള മറുപടികൾ:
ആരൊക്കെ രജിസ്റ്റർ ചെയ്യണം:
താമസ സ്ഥലങ്ങൾ സ്വന്തമായി വാങ്ങിയവരും വാടകക്കെടുത്തവരും പ്രോപ്പർട്ടി മാനേജ്മെന്റ് കമ്പനികളും ഡെവലപ്പർമാരും രജിസ്റ്റർ ചെയ്യണം. ആരുടെ പേരിലാണോ വാടക കരാർ എഴുതിയിരിക്കുന്നത് അവരാണ് രജിസ്റ്റർ ചെയ്യേണ്ടത്.
ആരെയൊക്കെ ഉൾപെടുത്തണം:
കൂടെ താമസിക്കുന്ന എല്ലാവരുടെയും വിവരങ്ങൾ ഉൾപെടുത്തണം. കുടുംബാംഗങ്ങളോടൊപ്പമാണ് താമസമെങ്കിൽ അവരുടെ പേരും വേണം. ഒരിക്കൽ രജിസ്റ്റർ ചെയ്ത പേരുകൾ ഇതിൽ നിന്ന് ഒഴിവാക്കാനും കൂട്ടിചേർക്കനും സൗകര്യമുണ്ടാകും.
എന്തൊക്കെ വിവരങ്ങൾ നൽകണം:
കൂടെ താമസിക്കുന്നവരുടെ പേര്, എമിറേറ്റ്സ് ഐ.ഡി, ജനന തീയതി എന്നിവ ഉൾപെടുത്തണം.
എന്നാണ് അവസാന തീയതി:
കൃത്യമായ തീയതി പ്രഖ്യാപിച്ചിട്ടില്ല. രണ്ടാഴ്ചക്കുള്ളിൽ എന്നാണ് നിർദേശിച്ചിരിക്കുന്നത്. സെപ്റ്റംബർ 23നാണ് നിർദേശം വന്നിരിക്കുന്നത്. ഏകദേശം ഒക്ടോബർ ഏഴിന് മുൻപ് രജിസ്റ്റർ ചെയ്യേണ്ടി വരും.
മറ്റ് എമിറേറ്റിലുള്ളവർ രജിസ്റ്റർ ചെയ്യണോ:
ദുബൈ ലാൻഡ് ഡിപാർട്ട്മെന്റാണ് നിർദേശം പുറപ്പെടുവിച്ചിരിക്കുന്നത്. അതിനാൽ, ദുബൈ എമിറേറ്റിലെ താമസക്കാർക്ക് മാത്രമാണ് നിർദേശം ബാധകം. ഒപ്പം താമസിക്കുന്നവരുടെ വിവരങ്ങൾ സഹിതമാകും ഇനി മുതൽ വാടകകരാറുകൾ തയാറാക്കുക എന്നാണ് ലാൻഡ് ഡിപ്പാർട്ട്മെന്‍റ് നൽകുന്ന വിവരം.
എങ്ങിനെയാണ് രജിസ്റ്റർ ചെയ്യേണ്ടത്:
- * ദുബൈ റസ്റ്റ് (Dubai REST) എന്ന ആപ്പ് ഡൗൺലോഡ് ചെയ്യണം.
- * ആദ്യമായി ആപ്പ് ഉപയോഗിക്കുന്നവരാണെങ്കിൽ രജിസ്റ്റർ ചെയ്യണം. അല്ലാത്തവർക്ക് നേരിട്ട് ലോഗിൻ ചെയ്യാം
- * യു.എ.ഇ പാസ് ഉപയോഗിച്ചും ലോഗിൻ ചെയ്യാം
- * ഇൻഡിവിജുവൽ എന്ന ഭാഗമാണ് തെരഞ്ഞെടുക്കേണ്ടത്
- * യു.എ.ഇ പാസ് വഴി ഓതന്‍റിക്കേഷൻ ഉറപ്പാക്കണം
- * ഡാഷ്ബോർഡിൽ നിങ്ങളുടെ താമസ സ്ഥലം എവിടെയാണെന്ന് തെരഞ്ഞെടുക്കണം
- * മാനേജ് കോ-ഒക്യുപന്റ്സ് എന്ന ഭാഗം തെരഞ്ഞെടുക്കണം
- * ആഡ് മോർ എന്ന ഭാഗത്ത് സഹതാമസക്കാരുടെ വിവരങ്ങൾ നൽകണം
- * എമിറേറ്റ്സ് ഐ.ഡിയും ജനന തീയതിയും നൽകിയ ശേഷം 'വേരിഫൈ' കൊടുക്കണം
- * എല്ലാവരുടെയും പേര് വിവരങ്ങൾ ചേർക്കണം
- * പേര് ചേർത്ത ആരെയെങ്കിലും ഒഴിവാക്കണമെങ്കിൽ 'ഡിലീറ്റ്' ഓപ്ഷനുമുണ്ട്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.