ഗർഭിണിയായ ഭാര്യക്കും മക്കൾക്കുമൊപ്പം ഇൗ സ്കൂൾ അവധിക്കാലത്ത് നാട്ടിലേക്കു പേ ാകണമെന്നും വർഷങ്ങളുടെ സ്വപ്നമായ വീടിെൻറ പണി തുടങ്ങണമെന്നും ഏറെനാൾ മുേമ്പ ക ണക്കുകൂട്ടി ഡ്രൈവറായി ജോലിചെയ്യുന്ന സർക്കാർ സ്ഥാപനത്തിൽനിന്ന് ലീവെടുത്തിരുന ്നു. കീമോതെറപ്പിക്ക് വിധേയയായിക്കൊണ്ടിരിക്കുന്ന ഉമ്മാനെ അൽപദിവസം അടുത്തിരുന്ന് പരിചരിക്കാനും ആശുപത്രിയിൽ കൊണ്ടുപോകാനുമെല്ലാം ഞാനുണ്ടാകുമെന്ന് ഇടക്ക് വിളിക്കുേമ്പാഴൊക്കെ പറഞ്ഞ് ആശ്വസിപ്പിക്കുമായിരുന്നു. സ്കൂൾ അടപ്പ് കണക്കാക്കി മാർച്ച് 18ന് പോകാൻ ടിക്കറ്റുമെടുത്തു. എന്നാൽ, അപ്പോഴേക്കുമാണ് കാര്യങ്ങൾ മാറിമറിയുന്നത്. സ്കൂൾ നേരത്തേ അടച്ചു. കോവിഡ് ഇവിടെ നമ്മുടെ പടിവാതിൽക്കൽ ഇത്ര ഭയാനകമായി എത്തുമെന്ന് അപ്പോഴും ആരും കരുതുന്നില്ല. എന്തായാലും കുടുംബത്തെ തൽക്കാലം ഇവിടെത്തന്നെ നിർത്താമെന്നും ഞാനൊന്ന് പോയി വരാമെന്നും തീരുമാനിച്ചു. ആദ്യമെടുത്ത ടിക്കറ്റ് കാൻസൽ ചെയ്ത് താരതമ്യേന തിരക്ക് കുറവുള്ള റാസൽഖൈമ വഴി പോകാൻ ടിക്കറ്റെടുത്തു. മാർച്ച് 13നുള്ള ആ വിമാനത്തിൽ പക്ഷേ പൊരിഞ്ഞ തിരക്കായിരുന്നു. േകാഴിക്കോടിറങ്ങി പനിയുണ്ടോ എന്നു നോക്കി. കുഴപ്പമൊന്നും കാണാത്തതുകൊണ്ട് വീട്ടിലേക്കു വിട്ടു. എന്തെങ്കിലും പ്രശ്നം തോന്നിയാൽ ദിശയുമായി ബന്ധപ്പെടണമെന്നും പറഞ്ഞു. അപ്പോഴും ഇതിെൻറ സീരിയസ്നെസ് അതിെൻറ അർഥത്തിൽ മനസ്സിലായിരുന്നില്ല. ഒരു ലക്ഷണവും ഇല്ല. അസുഖം വരാൻ സാധ്യതകളുമില്ല. പള്ളിയിൽ പോകുന്നത് മുടക്കണ്ട എന്നു കരുതി. ഗൾഫ്കാരൻ ഇറങ്ങി നടക്കുന്നുവെന്ന് ആരോ വിളിച്ചുപറഞ്ഞതനുസരിച്ച് ആരോഗ്യ വകുപ്പിൽനിന്ന് വിളിച്ചു. പുറത്തേക്ക് പോകരുത് എന്ന് നിർദേശിച്ചു.
വീടിെൻറ കട്ടിലവെപ്പ് നിശ്ചയിച്ചിരുന്ന ദിവസത്തിെൻറ തേലന്ന് എൻജിനീയർ വിളിച്ചു. പണിക്കാർക്കു വരാൻ പേടിയുണ്ടെന്നറിയിച്ചു. അവർക്ക് ജോലിയേക്കാൾ വലുത് ജീവനാണെന്ന് പറയുന്നു. ഉമ്മയുടെ ആഗ്രഹമാണ് ആ വീട്. ഭാര്യയും മക്കളും ഏറെക്കാലമായി സ്വപ്നത്തിൽപോലും നിർമിക്കാനിരിക്കുന്ന പുതിയ വീടാണ് കാണാറ്. 12 വർഷത്തെ എെൻറ പ്രവാസജീവിതത്തിെൻറ അടയാളമാകാനിരിക്കുന്ന കൂട്. അതിെൻറ പണി മുടക്കിക്കൂടാ, അതുകൊണ്ട് ഞാൻ മാറി നിൽക്കാമെന്ന് തീരുമാനിച്ചു. സ്വന്തം വീടിെൻറ കട്ടില വെക്കുന്നത് ഒരു വഴിപോക്കനെപ്പോലെ ദൂരെ, വളരെ ദൂരെ നിന്ന് ഞാൻ കണ്ടു.
എെൻറ കണ്ണിൽ അന്നേരം നിറഞ്ഞത് ആനന്ദക്കണ്ണീരായിരുന്നില്ല. ഉമ്മെയ കീമോ ചെയ്യിക്കാൻ മെഡിക്കൽ കോളജിൽ കൊണ്ടുപോകാമെന്ന് പദ്ധതിയിട്ടിരുന്നെങ്കിലും ഇങ്ങനെയൊരു സാഹചര്യത്തിൽ അതു വേണ്ടെന്നും മറ്റാരെയെങ്കിലും കൂട്ടി പോകാമെന്നും ഉമ്മ പറഞ്ഞു. അതിനിടെ വിമാനവിലക്കുകൾ വന്നേക്കും എന്ന സൂചന ലഭിച്ചു. അതിനുമുേമ്പ തിരിച്ചെത്താൻ തീരുമാനിച്ചു. 18നുള്ള വിമാനത്തിൽ തിരിച്ചെത്തി. കോവിഡ് ബാധയില്ലെന്ന് മെഡിക്കൽ സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന് ഒാഫിസിൽനിന്നറിയിച്ചു. ക്ലിനിക്കിൽ വന്നു പരിശോധിച്ചു. നാലു നാളിനുള്ളിൽ റിസൽട്ട് വരുമെന്നറിയിച്ചു.
പിന്നീട് പനിയും ക്ഷീണവും വന്നു. ക്ലിനിക്കിൽ എത്തി പരിശോധിച്ചപ്പോൾ 39ന് മുകളിലാണ് ചൂട്. തലവേദന, തൊണ്ടവേദന, ചുമ എന്നു വേണ്ട ലക്ഷണങ്ങളെല്ലാം കണ്ടു. ഉടനെ ഫുജൈറ ഹോസ്പിറ്റലിൽനിന്ന് ആംബുലൻസ് എത്തി കൊണ്ടുപോയി. പിന്നീട് റിസൽട്ട് വന്നപ്പോൾ പേടിച്ച പോലുള്ളപ്രശ്നമല്ല, വൈറൽ ഫീവറായിരുന്നു എന്ന് വ്യക്തമായി. എങ്കിലും ക്വാറൻറീനിൽ തുടരണം. ഒരു നക്ഷത്ര ഹോട്ടലിലേക്കു മാറ്റി. അവിടെ പരിചരണത്തിന് ഒരു കുറവുമില്ല. പക്ഷേ, അറബിക് ഫുഡ് കഴിക്കാനൊന്നും മനസ്സിനു തോന്നിയില്ല. പകരം ഭക്ഷണം, ഒരു ഷർട്ട് ഒക്കെ വേണമായിരുന്നു, അതിനുവേണ്ടി ശ്രമിച്ചെങ്കിലും ഏറെ പ്രയാസപ്പെട്ടു. എങ്ങനെയെല്ലാമോ ദിവസങ്ങൾ ഉന്തിത്തള്ളി നീക്കി. അടുത്ത ദിവസം ജോലിക്ക് ഹാജരാകണം. രോഗത്തിൽനിന്ന് കാത്തു രക്ഷിച്ച പടച്ചവന് സ്തുതി. നമ്മളും ഇൗ മുഴുലോകവും ഇൗ ആപത്തിൽനിന്ന് ഏറ്റവും പെെട്ടന്ന് രക്ഷനേടെട്ട എന്ന് പ്രാർഥിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.