റാസല്‍ഖൈമ: യു.എ.ഇ പ്രഖ്യാപിച്ച പൊതുമാപ്പ് ആനുകൂല്യം ഇതുവരെ 1500ഓളം ഇന്ത്യക്കാര്‍ ഉപയോഗപ്പെടുത്തിയതായി ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ വിപുല്‍ വ്യക്തമാക്കി. റാസല്‍ഖൈമ പൊതുമാപ്പ് കേന്ദ്രം സന്ദര്‍ശിച്ച ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു സി.ജി. ദുബൈ, ഷാര്‍ജ, അജ്മാന്, ഉമ്മുല്‍ഖുവൈന്‍, റാസല്‍ഖൈമ എന്നിവിടങ്ങളില്‍ നിന്ന് 3500ഓളം ഇന്ത്യക്കാരാണ് കോണ്‍സുലേറ്റിനെ സമീപിച്ചത്. ഇതില്‍ 50 ശതമാനവും തെലുങ്കാന, ആന്ധ്രപ്രദേശ് എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ്. കേരളത്തില്‍ നിന്നുള്ള 250 പേര് കോണ്‍സുലേറ്റുമായി ബന്ധപ്പെട്ടു. ബാക്കിയുള്ളവര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ്. ഇതില്‍ 1500 പേര്‍ക്ക് എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റുകള്‍ അനുവദിച്ചു.
അനധികൃതമായി താമസിക്കുന്നവരില്‍ കൂടുതൽ ആളുകളും രേഖകള്‍ നിയമാനുസൃതമാക്കി യു.എ.ഇയില്‍ തന്നെ തുടരാന്‍ ആഗ്രഹിക്കുന്നവരാണെന്ന് വിപുല്‍ തുടര്‍ന്നു. യു.എ.ഇ പ്രഖ്യാപിച്ച പൊതുമാപ്പ് ആനുകൂല്യങ്ങളുടെ പ്രചാരണത്തില്‍ ഇന്ത്യന്‍ പൗരന്മാര് മുന്നിലാണ്. പൊതുമാപ്പ് കേന്ദ്രത്തിലെ സന്നദ്ധ പ്രവര്‍ത്തകരുടെ നിസ്വാര്‍ഥ സേവനം ശ്ലാഘനിയമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
റാക് എമിഗ്രേഷന്‍ ആസ്ഥാനത്തെ പൊതുമാപ്പ് കേന്ദ്രത്തിലെത്തിയ കോണ്‍സുല്‍ ജനറലിനെ റാക് താമസ കുടിയേറ്റ വകുപ്പ് മേധാവി ഹമൂദ് അല്മരീ, ആരിഫ് കറൂഅഹമ്മദ് അല്‍ ഹദിയ എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു. റാക് ഇന്ത്യന്‍ റിലീഫ് കമ്മിറ്റി ഭാരവാഹികളായ ഡോ. നിഷാം നൂറുദ്ദീന്‍, അഡ്വ. നജ്മുദ്ദീന്, ഐ.ആര്.സി ആംനസ്റ്റി സന്നദ്ധ പ്രവര്‍ത്തകർ, വിവിധ സംഘടനാ പ്രതിനിധികൾ എന്നിവർ സി.ജിയെ അനുഗമിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.