ദുബൈ: പണം കൈവശമുള്ള പ്രവാസികൾ കേരളത്തിൽ നിക്ഷേപണ നടത്താൻ മുന്നോട്ടുവരണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ദുബൈ ലേ മെറിഡിയൻ ഹോട്ടലിൽ ഇന്ത്യ ബിസിനസ് ആൻറ് പ്രൊഫഷണൽ കൗൺസിൽ (െഎ.ബി.പി.സി.) സംഘടിപ്പിച്ച സ്വീകരണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. നാം സ്ഥിരമായി കേൾക്കുന്ന മുൻനിര ബിസിനസുകാർ അല്ലാതെ നിരവധി പ്രവാസികൾ പണം സൂക്ഷിച്ചുവെച്ചിട്ടുണ്ട്. ഇൗ തുക കേരളത്തിൽ നിക്ഷേപിക്കണമെന്നാണ് അഭ്യർത്ഥിക്കുന്നത്. കേരള പുനർ നിർമ്മാണത്തിെൻറ രണ്ടാം ഘട്ടവും ഇപ്പോൾ തന്നെ തുടങ്ങുകയാണ്. ഇതിെൻറ ഭാഗമായാണ് സംരംഭകരെ ക്ഷണിക്കുന്നത്. ഏകജാലക സംവിധാനം വന്നതോടെ കേരളം ഏറെ നിക്ഷേപ സൗഹൃദമായി മാറിയിട്ടുണ്ട്. ഇൗ അവസരം വിനിയോഗിക്കണം.
ഏന്തെങ്കിലും തരത്തിലുള്ള തടസമുണ്ടായാൽ അതത് വകുപ്പുകളെ സമീപിക്കാം. എന്നിട്ടും പ്രശ്നം പരിഹരിച്ചില്ലെങ്കിൽ മുഖ്യമന്ത്രിയെ സമീപിക്കാം. എല്ലാത്തരത്തിലുള്ള പിന്തുണയും സർക്കാർ ഉറപ്പ് നൽകുന്നുവെന്നും അദ്ദേഹം പറഞ്ഞു. പ്രളയത്തിന് മുമ്പ് നാം എങ്ങനെ ജീവിച്ചോ അതിനെക്കാൾ മികവുറ്റ കേരളമായിരിക്കണം നാം ഇനി നിർമ്മിക്കേണ്ടതെന്ന് അദ്ദേഹം ഒാർമിപ്പിച്ചു. കേന്ദ്രസഹായം പരിമിതമായിരിക്കുകയും വിദേശ സഹായം സ്വീകരിക്കുന്നത് തടയപ്പെടുകയും ചെയ്തപ്പോഴാണ് നാടിെൻറ കരുത്ത് ഉപയോഗിച്ച് പ്രതിസന്ധി തരണം ചെയ്യാൻ തീരുമാനിച്ചത്. ജീവനക്കാർ ഒരു മാസത്തെ വേതനംനൽകാനാണ് ആദ്യം നിർദേശിച്ചത്. മാസം മൂന്ന് ദിവസം എന്ന കണക്കിൽ പത്ത് മാസം കൊണ്ട് പണം നൽകിയാൽ മതിയാകും.
ഇൗ ആഹ്വാനം സംസ്ഥാനത്തിൽ പുറത്തുള്ളവരും പിന്നീട് രാജ്യത്തിന് പുറത്തുള്ളവരും ഏറ്റെടുത്തു. ഇതോടെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി 2000 കോടി കവിഞ്ഞു. എന്നാൽ ലോകബാങ്കിെൻറയും െഎക്യരാഷ്്ട്ര സഭയുടേയും കണക്കനുസരിച്ച് 27000 കോടി രൂപയാണ് സംസ്ഥാനത്തിന് ആവശ്യം. ഒരു വീടുപണിയാൻ കേന്ദ്രസർക്കാർ 95000 രൂപയാണ് അനുവദിക്കുന്നത്. കേരളം നൽകുന്നത് നാല് ലക്ഷം രൂപയും. തകർന്ന റോഡ് പുനർനിർമ്മിക്കാൻ കേന്ദ്രം കിലോമീറ്ററിന് ഒരു ലക്ഷം വീതം നൽകുേമ്പാൾ സംസ്ഥാനത്തിന് ചെലവ് കിലോമീറ്ററിന് രണ്ട് കോടിയോളമാണ്. ഒരു മാസത്തെ വേതനം സമാഹരിച്ചു നൽകാൻ സ്ഥാപനങ്ങൾ തയാറായിട്ടുണ്ട്. ലുലു ഗ്രൂപ്പ് ഇത്തരത്തിൽ 10 കോടി രൂപയാണ് നൽകിയത്. ക്രൗഡ് ഫണ്ടിങ് വഴി ഇഷ്ടമുള്ള പദ്ധതിക്ക് പണം നൽകാൻ അവസരമുണ്ട്. തുക എത്ര ചെറുതായാലും എല്ലാവരും സഹകരിക്കണം. എന്നാൽ ആരുടെയും മേൽ സമ്മർദ്ദം ചെലുത്തരുതെന്നും അദ്ദേഹം ഒാർമിപ്പിച്ചു. യു.എ.ഇ. ഭരണാധികാരികൾ സ്വന്തം നാടിന് പറ്റിയ ദുരന്തം പോലെയാണ് കേരളത്തിലെ പ്രളയത്തെ കണ്ടത്. വിദേശ രാജ്യങ്ങളുടെ സഹായം സ്വീകരിക്കാനാവില്ലെങ്കിലും സന്നദ്ധസംഘടനകളുടെ പക്കൽ നിന്ന് സഹായം സ്വീകരിക്കാവുന്നതാണ്. ഇൗ നിലക്ക് വിവിധ രാജ്യങ്ങളിലെ സന്നദ്ധ സംഘടനകളുമായി ആശയവിനിമയം നടത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. പുനരധിവാസ പദ്ധതി പ്രിൻസിപ്പൽ സെരകട്ടറി ഡോ. കെ. ഇളേങ്കാവൻ വിശദീകരിച്ചു. ഡോ. ആസാദ് മൂപ്പൻ സ്വാഗതം പറഞ്ഞു, എം.എ.യൂസുഫലി, ബി.ആർ. ഷെട്ടി, റാം ബുക്സാഹി എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.