അബൂദബി: യെമനിൽ ഹെലികോപ്ടർ അപകടത്തിൽ മരിച്ച യു.എ.ഇ സൈനികരുടെ മൃതദേഹം കൊണ്ടുവന്നു. മേജർ പൈലറ്റ് അലി സഇൗദ് സെയ്ഫ് ആൽ മിസ്മരി, ഫസ്റ്റ് ലെഫ്റ്റനൻറ് പൈലറ്റ് ബദർ യഹ്യ മുഹമ്മദ് ആൽ മറാശ്ദി എന്നിവരുടെ മൃതദേഹമാണ് സൈനിക വിമാനത്തിൽ ബുധനാഴ്ച അബൂദബി അൽ ബതീൻ വിമാനത്താളവത്തിലെത്തിച്ചത്.
ബദർ യഹ്യ മുഹമ്മദ് ആൽ മറാശ്ദിയുടെ മൃതദേഹം ഖോർ കൽബ ഖബർസ്ഥാനിൽ ഖബറടക്കി. മയ്യിത്ത് നമസ്കാരത്തിൽ ൈശഖ് ഹെതാം ബിൻ സഖർ ആൽ ഖാസിമി, യു.എ.ഇ സായുധസേന ഡെപ്യൂട്ടി ചീഫ് ഒാഫ് സ്റ്റാഫ് ലെഫ്റ്റനൻറ് ജനറൽ ഇൗസ സെയ്ഫ് ആൽ മസ്റൂഇ എന്നിവർ പെങ്കടുത്തു. യെമനിൽ സൗദി അറേബ്യയുടെ നേതൃത്വത്തിലുള്ള അറബ് സഖ്യസേനയുടെ ഭാഗമായി പ്രവർത്തിച്ചിരുന്ന സൈനികരാണ് സാേങ്കതിക തകരാർ കാരണമുണ്ടായ ഹെലികോപ്ടർ അപകടത്തിൽ മരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.