റാസൽഖൈമ (യു.എ.ഇ): എസ്.എസ്.എൽ.സി പരീക്ഷയിൽ സമ്പൂർണ എ പ്ലസ് നേടിയ മകന് സർപ്രൈസ് സമ്മാനവുമായി നാട്ടിലേക്ക് തിരിക്കാൻ വിമാനത്താവളത്തിലെത്തിയ പിതാവ് കുഴഞ്ഞുവീണു മരിച്ചു. കോഴിക്കോട് കുറ്റ്യാടി കായക്കൊടി പരേതരായ കണാരന് മഞ്ചക്കല്‍ - ജാനു ദമ്പതികളുടെ മകന് പവിത്രനാണ് (50) റാസൽഖൈമയിലെ വിമാനത്താവളത്തിൽ കുഴഞ്ഞ് വീണ് മരിച്ചു. പരിശോധനയില്‍ കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചതിനെ തുടർന്ന് മൃതദേഹം ബുധനാഴ്ച്ച വൈകുന്നേരം നാല് മണിയോടെ റാസല്‍ഖൈമയില്‍ സംസ്കരിച്ചതായി സുഹൃത്തുക്കള്‍ അറിയിച്ചു.
ചൊവ്വാഴ്ച്ച രാത്രിയായിരുന്നു സംഭവം. 11.40ന് കോഴിക്കോട്ടേക്കുള്ള സ്പൈസ് ജെറ്റില്‍ യാത്രയാകാന്‍ അജ്മാനില്‍ നിന്ന് ബസ് മാര്‍ഗം എത്തിയതാണ് പവിത്രന്. രണ്ട് വര്‍ഷം മുമ്പ് യു.എ.ഇയിലത്തെിയ ഇദ്ദേഹം അജ്മാനില്‍ ഗോള്‍ഡ് സ്മിത്ത് വര്‍ക്ക് ചെയ്ത് വരികയായിരുന്നു. നാല് മാസമായി ജോലിയുണ്ടായിരുന്നില്ല. റാക് ചേതന പ്രവര്‍ത്തകരുടെ സഹായത്തോടെയാണ് വിമാന ടിക്കറ്റ് തരപ്പെടുത്തിയത്. മകൻ ധനൂപിന് എസ്.എസ്.എല്‍.സി പരീക്ഷയില്‍ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് ആയിരുന്നു.
LATEST VIDEO
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.