നാട്ടിലേക്ക് പോകുന്നതിനായി പാകിസ്താൻ സ്വദേശിയെ

വിമാനത്തിൽ കയറ്റുന്നു

മലയാളിയുടെ കാരുണ്യത്തിൽ പാക് സ്വദേശി നാടണഞ്ഞു

ഉമ്മുല്‍ ഖുവൈന്‍: മസ്തിഷ്കസംബന്ധമായ അസുഖംമൂലം മൂന്ന് വർഷത്തിലേറെയായി ഉമ്മുല്‍ ഖുവൈന്‍ ആശുപത്രിയില്‍ കഴിഞ്ഞിരുന്ന പാകിസ്താൻ സ്വദേശി നാടണഞ്ഞു. പാകിസ്താനിലെ സർഗോധ സ്വദേശിയായ സാഖിബ് ജാവേദാണ് (45) ഉമ്മുല്‍ ഖുവൈന്‍ ഇന്ത്യൻ അസോസിയേഷൻ മുൻ പ്രസിഡന്‍റ് സജ്ജാദ് നാട്ടികയുടെ സഹായത്താല്‍ നാട്ടിലേക്ക് പോയത്.

വിസയോ പാസ്പോർട്ടോ മറ്റു രേഖകളോ ഇദ്ദേഹത്തിന് ഇല്ലായിരുന്നതായി സജ്ജാദ് നാട്ടിക പറഞ്ഞു. രോഗിക്ക് ഇടക്കിടെ ഫിറ്റ്സ് വരുന്നതും വളരെയേറെ ബുദ്ധിമുട്ടുണ്ടാക്കിയതായി അദ്ദേഹം പറഞ്ഞു. പാകിസ്താൻ കോൺസുലേറ്റുമായി ബന്ധപ്പെട്ട്‌ ആവശ്യമായ എല്ലാ രേഖകളും ശരിയാക്കി.

ഏകദേശം പത്ത് ലക്ഷം ദിർഹത്തോളം വരുന്ന ഭീമമായ ആശുപത്രി ബിൽ അധികൃതരുമായി സംസാരിച്ച് ഒഴിവാക്കി കിട്ടിയതോടെ യാത്രക്കുള്ള വഴിതെളിയുകയായിരുന്നു. നാട്ടിൽ സ്ട്രെച്ചറിൽ കൊണ്ടുപോവാനുള്ള വൻ തുക ചാരിറ്റി സൊസൈറ്റിയുടെ സഹായത്തോടെ അടക്കുകയും ചെയ്തു. പി.ആർ.ഒ ഫയാസ് അഹമ്മദിന്‍റെ സഹായംകൂടി ലഭിച്ചതോടെ രേഖകൾ എളുപ്പത്തിലായി.

Tags:    
News Summary - Pakistani native return to his homeland with the help of a malayali

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.