റാസല്‍ഖൈമ: 39 വര്‍ഷത്തെ ഗള്‍ഫ് ജീവിതം മതിയാക്കി റാസല്‍ഖൈമ ദഹാനിലെ നസ്റിയ ഗ്രോസറി ഉടമ നൂറുദ്ദീന്‍ ഹാജി നാട്ടിലേക്ക് മടങ്ങുന്നു. തൃശൂര്‍ പഴഞ്ഞി പെരുന്തുരുത്തി പാടത്തു പീടികയില്‍ അബ്ദുല്ലക്കുട്ടി ഹാജി - തുത്തുമ്മു ദമ്പതികളുടെ മകനാണ്. 17ാമത്തെ വയസ്സില്‍ 1981ല്‍ ദിഗ്ദഗയില് പിതൃ സഹോദരന്‍െറ ഗ്രോസറിയിലാണ് ഗള്‍ഫ് ജീവിതം തുടങ്ങിയതെന്ന് നൂറുദ്ദീന്‍ പറഞ്ഞു. 14 വര്‍ഷം അവിടെ തുടര്‍ന്നു. 1995ല്‍ ദഹാനില്‍ സ്വന്തമായി ഗ്രോസറി തുടങ്ങി. ജീവിതം കരുപിടിപ്പിക്കാന്‍ പ്രവാസം സഹായിച്ചു. മലയാളികള്‍ക്ക് പുറമെ ഒട്ടേറെ വിദേശി സുഹൃത്തുക്കളെയും സമ്പാദിക്കാന്‍ കഴിഞ്ഞു. അദ്ഭുതത്തോടെയാണ് യു.എ.ഇയുടെ വളര്‍ച്ച കണ്ടു നിന്നത്. ആദ്യ കാലങ്ങളില്‍ ഗള്‍ഫില്‍ മലയാളികള്‍ തമ്മിലുണ്ടായിരുന്ന സഹകരണം സന്തോഷമുളവാക്കുന്ന ഓര്‍മകളാണ്. പെരുന്തുരുത്തി മുസ്ലിം ജമാഅത്തുമായി ബന്ധപ്പെട്ട് ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ സഹകരിക്കാനും സാധിച്ചു. അധികൃതരോടും ഇവിടുത്തെ ജനങ്ങളോടും ഏറെ നന്ദിയുണ്ടെന്നും നൂറുദ്ദീന്‍ പറഞ്ഞു. ഭാര്യ: സുബൈദ. മക്കള്‍: സജ്ന, ശബ്ന. ജാമാതാക്കള്‍: ഷക്കീം (ദുബൈ), ഫിറോസ് (റാസല്‍ഖൈമ).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.