‘നായനാർ സ്മാരക സെവൻസ് ഫുട്ബാൾ ടൂർണമെന്‍റിന്‍റെ പോസ്റ്റർ പ്രകാശനം കായികമന്ത്രി

വി. അബ്ദുറഹിമാൻ നിർവഹിക്കുന്നു

നായനാർ ഫുട്ബാൾ ടൂർണമെന്‍റ് പോസ്റ്റർ പ്രകാശനം ചെയ്തു

ഫുജൈറ: കേരള മുൻ മുഖ്യമന്ത്രി ഇ.കെ. നായനാരുടെ സ്മരണാർഥം കൈരളി കൾചറൽ അസോസിയേഷൻ ഫുജൈറ സംഘടിപ്പിക്കുന്ന 11ാമത് ‘നായനാർ സ്മാരക സെവൻസ് ഫുട്ബാൾ ടൂർണമെന്‍റ് ഫെബ്രുവരി 16ന് ഫുജൈറ സ്പോർട്സ് ക്ലബ് സ്റ്റേഡിയത്തിൽ നടക്കും. ടൂർണമെന്‍റിന്‍റെ പോസ്റ്റർ പ്രകാശനം കായികമന്ത്രി വി. അബ്ദുറഹിമാൻ ദുബൈയിൽ നിർവഹിച്ചു. സ്വാഗതസംഘം ഭാരവാഹികളായ പി.എം. അഷറഫ്, നബീൽ, പ്രിൻസ്, അബ്ദുൽ ഹഖ്, ഡാന്‍റോ എന്നിവർ പങ്കെടുത്തു. അഷറഫ് പിലാക്കൽ ചെയർമാനും നബീൽ ജനറൽ കൺവീനറുമായ 101 അംഗ സ്വാഗതസംഘം ടൂർണമെന്‍റിന്‍റെ വിജയത്തിനായി പ്രവർത്തിച്ചുവരുന്നു.

കൈരളി ഫുജൈറ ഓഫിസിൽ ചേർന്ന സ്വാഗതസംഘ രൂപവത്കരണയോഗം കൈരളി സെൻട്രൽ കമ്മിറ്റി മുൻ സെക്രട്ടറി സന്തോഷ് ഓമല്ലൂർ ഉദ്ഘാടനം ചെയ്തു. കൈരളി സെൻട്രൽ കമ്മിറ്റി പ്രസിഡന്‍റ് വിൽസൺ പട്ടാഴി അധ്യക്ഷത വഹിച്ചു. ലോക കേരള സഭാംഗം ലെനിൻ ജി. കുഴിവേലി, സെൻട്രൽ കമ്മിറ്റിയംഗങ്ങളായ എം.എം.എ. റഷീദ്, ജിജു ഐസക്, വിഷ്ണു അജയ്, പ്രദീപ് കുമാർ, ഹഫീസ് ബഷീർ, അഷറഫ് പിലാക്കൽ, സ്പോർട്സ് കൺവീനർ നബീൽ, അബ്ദുൽ ഹഖ്, ഉസ്മാൻ മാങ്ങാട്ടിൽ എന്നിവർ ആശംസകൾ അറിയിച്ചു.

സെൻട്രൽ കമ്മിറ്റി ജോ.സെക്രട്ടറി സുധീർ തെക്കേക്കര സ്വാഗതവും സെൻട്രൽ കമ്മിറ്റി ട്രഷറർ ബൈജു രാഘവൻ നന്ദിയും പറഞ്ഞു. ടൂർണമെന്‍റിൽ പങ്കെടുക്കാൻ താൽപര്യമുള്ള ടീമുകൾ മുൻകൂട്ടി പേരുകൾ നൽകണമെന്ന് കൈരളി സെൻട്രൽ കമ്മിറ്റി സെക്രട്ടറി വി.പി. സുജിത്ത് അറിയിച്ചു.

Tags:    
News Summary - Nayanar Football Tournament Poster Released

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.