????? ?????? ???????????? ??.?.????? ???? ???????? ??????????? ????????????? ????????????? ??????????????. ??????? ????????? ????? ????, ????? ???????? ?????? ?????? ??? ?????????? ?????

റുപേ കാർഡിന് ഇനി യു.എ.ഇയിലും പ്രാബല്യം

ദുബൈ: മാസ്റ്റർ -വിസ കാർഡുകളുടെ ഇന്ത്യൻ ബദലായ റുപേ കാർഡിന് ഇനി യു.എ.ഇയിലെ വാണിജ്യ-വ്യാപാര സ്ഥാപനങ്ങളിലും പ് രാബല്യം. അബൂദബിയിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സാന്നിധ്യത്തിൽ നടന്ന ചടങ്ങിൽ നാഷനൽ പേയ്മെൻറ് കോർപറേഷൻ ഒാഫ് ഇന്ത്യ ചീഫ് ഡിജിറ്റൽ ഒാഫീസർ ആരിഫ് ഖാൻ പ്യാരേഭായിയും മെർകുറി പേയ്മെൻറ് സർവീസസ് ഗ്രൂപ്പ ് ചെയർമാൻ സിമോൺ ഹസ്ലവും ഇതു സംബന്ധിച്ച ധാരണാപത്രം കൈമാറി.

എമിറേറ്റ്സ് പാലസ് ഹോട്ടലിൽ താൽകാലികമായി ഒരുക്കിയ ഛപ്പൻഭോഗ് മധുരപലഹാര ശാലയുടെ കൗണ്ടറിൽ നിന്ന് ഒരു കിലോ മോതിചോർ ലഡ്ഡുവാങ്ങി മോദി ആദ്യ വിൽപന നടത്തി. ബഹ്റൈനിലെ ശ്രീനാഥ്ജി ക്ഷേത്രത്തിലേക്കുള്ള പ്രസാദമായി ഇത് ഉപയോഗിക്കുമെന്ന് പ്രധാനമന്ത്രി പിന്നീട് ട്വിറ്ററിൽ അറിയിച്ചു.

1.75 ലക്ഷം വ്യാപാര സ്ഥാപനങ്ങളിലും 5000 എ.ടി.എമ്മുകളിലും ഇനി മുതൽ റുപേ കാർഡ് ഉപയോഗിച്ച് ഇടപാട് നടത്താം. എമിറേറ്റ്സ് എൻ.ബി.ഡി, ഫസ്റ്റ് അബൂദബി ബാങ്ക്, ബാങ്ക് ഒാഫ് ബറോഡ എന്നീ പ്രധാന ബാങ്കുകളിലും പണമിടപാടുകൾക്ക് റുപേ കാർഡ് ഉപയോഗിക്കാം. ഇതിനു പുറമെ 21 ഇൻഡോ^യു.എ.ഇ വ്യവസായ ഗ്രൂപ്പുകളും റുപേ കാർഡ് നെറ്റ്വർക്കിൽ ചേരുമെന്ന് പ്രഖ്യാപിച്ചു.

എൻ.എം.സി ഹെൽത് കെയർ, ലുലു ഗ്രൂപ്പ്, വി.പി.എസ് ഹെൽത്കെയർ, ആസ്റ്റർ ഡി.എം. ഹെൽത് കെയർ, ലാൻറ്മാർക് ഗ്രൂപ്പ്, ശോഭ ലിമിറ്റഡ്, അപാരൽ ഗ്രൂപ്പ്, നികായി ഗ്രൂപ്പ്, റീഗൽ ഗ്രൂപ്പ് ഒാഫ് കമ്പനീസ്, െഎ.ടി.എൽ കോസ്മോസ്, ജഷൻമാൾ നാഷനൽ കമ്പനി, അല്ലാന ഗ്രൂപ്പ്, പെട്രോകെം മിഡിൽ ഇൗസ്റ്റ്, അൽ ദൊവാബി ഗ്രൂപ്പ്, യു.പി.എൽ ഗ്രൂപ്പ്, കൊനാറസ്, അൽമായ ഗ്രൂപ്പ്, ഇ.പി.എസ് സർവീസ്, ഇമാർ, ഡി.പി വേൾഡ് എന്നീ സ്ഥാപനങ്ങളാണ് റുപേ കാർഡ് സേവനം പ്രാബല്യത്തിലാക്കുക. യു.എ.ഇയിലെ ഇന്ത്യൻ അംബാസഡർ നവ്ദീപ് സിങ് സുരിയും വ്യാപാര പ്രമുഖരായ യൂസുഫലി എം.എ, ഡോ.ബി.ആർ. ഷെട്ടി, ഡോ. ഷംസീർ വയലിൽ, ഡോ. ആസാദ് മുപ്പൻ, കമൽ വചാനി, സുരീന്ദർ സിങ് കന്ദാരി തുടങ്ങിയവരും ചടങ്ങിൽ സംബന്ധിച്ചു.

Tags:    
News Summary - Modi launches India's RuPay card in UAE - Gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.